
ബംഗളൂരു: ബംഗളൂരു എഫ്‌സി തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍. ഇന്ന് ബംഗളൂരു ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചാണ് ബംഗളൂരു സെമിയിലെത്തിയത്. ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. മികു, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ മുഴുവന്‍ വീണത്. 72ാം മിനിറ്റില്‍ മികുവിലൂടെ ബംഗളൂരു എഫ്‌സി ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടു. ഉദാന്ത സിങ്ങിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 87ാം മിനിറ്റില്‍ ഡെല്‍ഗാഡോ ലീഡുയര്‍ത്തി. ഉദാന്തയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ ഡെല്‍ഗാഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഇഞ്ചുറി സമയത്ത് ആതിഥേയര്‍, നോര്‍ത്ത് ഈസ്റ്റിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു. മികുവാണ് ഇത്തവണ ഗോളിന് അവസരമൊരുക്കിയത്.
നാളെ നടക്കുന്ന മറ്റൊരു സെമിയില്‍ എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ആദ്യപാദത്തില്‍ 5-1ന് ഗോവ വിജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!