ചെന്നൈ സിറ്റിയോ, ഈസ്റ്റ് ബംഗാളോ..? ഐ ലീഗ് ചാംപ്യന്മാരെ ഇന്നറിയാം

Published : Mar 09, 2019, 02:57 PM ISTUpdated : Mar 09, 2019, 02:58 PM IST
ചെന്നൈ സിറ്റിയോ, ഈസ്റ്റ് ബംഗാളോ..? ഐ ലീഗ് ചാംപ്യന്മാരെ ഇന്നറിയാം

Synopsis

ഐ ലീഗ് ഫുട്‌ബോള്‍ ചാന്പ്യന്‍മാരെ ഇന്നറിയാം. സീസണിലെ അവസാന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി കൊയമ്പത്തൂരില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെയും കോഴിക്കോട് നടക്കുന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരളയേയും നേരിടും.

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ ചാന്പ്യന്‍മാരെ ഇന്നറിയാം. സീസണിലെ അവസാന മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റി കൊയമ്പത്തൂരില്‍ നിലവിലെ ചാംപ്യന്മാരായ മിനര്‍വ പഞ്ചാബിനെയും കോഴിക്കോട് നടക്കുന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാള്‍ ഗോകുലം കേരളയേയും നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുക. ചെന്നൈയ്ക്ക് 40 പോയിന്റും ഈസ്റ്റ് ബംഗാളിന് 39 പോയിന്റുമാണുള്ളത്. 

മിനര്‍വയ്‌ക്കെതിരെ ജയിച്ചാല്‍ ചെന്നൈ ചാംപ്യന്മാരാവും. ഈസ്റ്റ് ബംഗാളിന് കിരീടം നേടണമെങ്കില്‍ ഗോകുലത്തെ തോല്‍പിക്കുകയും ചെന്നൈ, മിനര്‍വയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ വേണം. ഗോകുലം ജയിക്കുകയാണെങ്കില്‍ ചെന്നൈയ്ക്ക് മിനര്‍വയ്‌ക്കെതിരായ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരില്ല. 

ഇന്നലെ മോഹന്‍ ബഗാന്‍ ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. ബഗാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ഷില്ലോംഗ് ലജോംഗിനെ തോല്‍പിച്ചു. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ മലയാളിതാരം ബ്രിട്ടോയാണ് ബഗാന്റെ വിജയഗോള്‍ നേടിയത്. ബഗാനുവേണ്ടി ബ്രിട്ടോയുടെ ആദ്യ ഗോളാണിത്. ഡിപാന്‍ഡയും സോണി നോര്‍ദേയുമാണ് ബഗാന്റെ മറ്റ് സ്‌കോറര്‍മാര്‍. ഫറങ്കി ബുവാമാണ് ഷില്ലോംഗിന്റെ ഗോളുകള്‍ നേടിയത്. അഞ്ചാം സ്ഥാനത്താണ് ബഗാന്‍ അവസാനിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല