
ബ്യൂണസ് ഐറിസ്: അടുത്തമാസം നടക്കേണ്ട കോപ അമേരിക്ക ടൂര്‍ണമെന്റ് അനിശ്ചിത്വത്തിലേക്ക്. അര്‍ജന്റിനയും കൊളംബിയയുമാണ് സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന്് കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് കേസുകളുടെ വര്‍ധനവാണ് അര്‍ജന്റീനയുടെ പ്രശ്‌നം. വ്യാപനം കാരണം അര്‍ജന്റീനയിലെ മുഴുവന്‍ ഫുട്‌ബോളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. കോപ മത്സരങ്ങള്‍ക്ക് ഇനി 20 ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടയില്‍ അര്‍ജന്റീനയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും.
ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല എന്നീ ടീമുകള്‍ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങള്‍ക്കാണ് പുതിയ വേദി വേണ്ടത്. അര്‍ജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ഇവരാണ് അര്‍ജന്റീനയില്‍ കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!