
ലണ്ടൻ: സീസണിൽ തുടർച്ചയായ നാലാം തോൽവിയേറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ബ്രൈറ്റനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു. 23-ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ മുന്നിലെത്തിയ ശേഷമാണ് സിറ്റി തോൽവി വഴങ്ങിയത്. 78-ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ജൊവാവോ പെഡ്രോ, 83-ാം മിനിറ്റിൽ മാറ്റ് ഓറിലി എന്നിവരാണ് ബ്രൈറ്റന് വേണ്ടി ലക്ഷ്യം കണ്ടത്. പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് സിറ്റി നേരിട്ടത്. ഇതോടെ ലിവർപൂളിനെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം നഷ്ടമാക്കി.
വിജയത്തോടെ ബ്രൈറ്റൻ നാലാം സ്ഥാനത്തേക്ക് കയറി. പരിശീലകനെന്ന നിലയിൽ ആദ്യമായിട്ടാണ് പെപ് ഗ്വാർഡിയോള തുടർച്ചയായ നാല് മത്സരങ്ങളിൽ പരാജയമറിയുന്നത്. 2021ന് ശേഷം ആദ്യപകുതിയിൽ മുന്നിലെത്തിയ ശേഷം സിറ്റി തോൽക്കുന്നത് ആദ്യവും ഈ മത്സരത്തിലാണ്. അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രൈറ്റൻ പിന്നിൽ നിന്ന ശേഷം ജയിച്ചുകയറുന്നത്. ചാമ്പ്യൻസ് ലീഗിൽ സ്പോർട്ടിങ് ലിസ്ബണുമായി 4-1നാണ് സിറ്റി തോൽവിയറിഞ്ഞത്. അതിന് തൊട്ടുമുമ്പ് ബേൺമൗത്തിനോടും ടോട്ടനത്തോടും 2-1ന് തോറ്റു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!