ഘാനയെ വീഴ്ത്തി മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ നോക്കൗട്ടിൽ; ഞെട്ടിച്ച് സുസിച്ചിന്‍റെ ലോങ് റേഞ്ചർ, രക്ഷകനായി വ്ലാസിച്ച്

Published : Jun 28, 2026, 06:32 AM IST
Petar Sucic-Croatia

Synopsis

ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് 6 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഫിലാഡൽഫിയ: ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒടുവിൽ വരെ പൊരുതിയ ശേഷമാണ് ഘാന കീഴടങ്ങിയത്. ക്രൊയേഷ്യക്കായി യുവതാരം പീറ്റർ സുസിച്ച്, നികോള വ്ലാസിച്ച് എന്നിവർ വെടിപൊട്ടിച്ചപ്പോൾ ഡെറിക് ലുക്കാസെൻ ആണ് ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് 6 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതേ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിൽ ഇടംപിടിച്ചു.

സുസിച്ചിന്റെ വിസ്മയ ഗോൾ; ആദ്യ പകുതിയിൽ ക്രൊയേഷ്യൻ ആധിപത്യം

മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ഘാനയെ ഞെട്ടിക്കുന്ന ആക്രമണ ശൈലിയാണ് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്‌കോ ഡാലിച്ച് പുറത്തെടുത്തത്. ലൂക്കാ മോഡ്രിച്ചിന്‍റെ നേതൃത്വത്തിൽ മധ്യനിര കളം നിറഞ്ഞതോടെ ഘാന പ്രതിരോധത്തിലായി. മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ തന്നെ വ്ലാസിച്ചിന്‍റെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ തന്നെ ക്രൊയേഷ്യ അപകടസൂചന നൽകിയിരുന്നു.

31-ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യ വെടി പൊട്ടിച്ചത്. ബോക്‌സിന് 30 വാര അകലെ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ക്രൊയേഷ്യയുടെ 22-കാരൻ മിഡ്ഫീൽഡർ പീറ്റർ സുസിച്ച് ഉതിർത്ത ഒരു അസാധ്യ ലോങ് റേഞ്ചർ ഘാന പ്രതിരോധ നിരയെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി വല തുളച്ചു (1-0). ഇതോടെ ലോകകപ്പിൽ ക്രൊയേഷ്യക്കായി ഗോൾ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സുസിച്ച് സ്വന്തമാക്കി.

 

ലുക്കാസെന്‍റെ തിരിച്ചടിയും മോഡ്രിച്ച് മാജിക്കും

രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഘാന കടുത്ത പ്രത്യാക്രമണങ്ങളാണ് ക്രൊയേഷ്യൻ ബോക്സിലേക്ക് അഴിച്ചുവിട്ടത്. കളി അവസാന ഇരുപത് മിനിറ്റിലേക്ക് കടക്കാനിരിക്കെ ഘാന കാത്തിരുന്ന സമനില ഗോൾ എത്തി. 73-ാം മിനിറ്റിൽ ഘാനയുടെ മറുപടിയെത്തി. ഘാനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീവിക്കിൽ നിന്നും ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കൃത്യമായ ടച്ചിലൂടെ ഡെറിക് ലുക്കാസെൻ ക്രൊയേഷ്യൻ വലയിലെത്തിച്ചു. റഫറിയുടെ നീണ്ട VAR പരിശോധനയ്ക്കൊടുവിലാണ് ഗോൾ അനുവദിക്കപ്പെട്ടത് (1-1).

 

സമനില വഴങ്ങിയതോടെ വീണ്ടും ഉണർന്നുകളിച്ച ക്രൊയേഷ്യ 10 മിനിറ്റിനുള്ളിൽ തങ്ങളുടെ വിജയഗോൾ കണ്ടെത്തി. 83-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോൾ പിറന്നത്. ലൂക്കാ മോഡ്രിച്ച് എടുത്ത മനോഹരമായ കോർണർ കിക്ക്, പകരക്കാരനായി എത്തിയ നികോള വ്ലാസിച്ച് തകർപ്പൻ ഹെഡ്ഡറിലൂടെ ഘാന വലയിലെത്തിക്കുകയായിരുന്നു (2-1). കളിയുടെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി ഘാന കിണഞ്ഞു ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ പ്രതിരോധം കോട്ട കെട്ടി കാത്തതോടെ മുൻ റണ്ണേഴ്സ് അപ്പുകൾക്ക് തകർപ്പൻ വിജയവും നോക്കൗട്ട് ടിക്കറ്റും സ്വന്തമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാനമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാർ; ഗാരി ലിനേക്കറുടെ റെക്കോർഡ് മറികടന്ന് ഹാരി കെയ്ൻ
44 വർഷം മുൻപത്തെ ആ വലിയ 'ചതി'; ലോകകപ്പിൽ നാളെ ഓസ്ട്രിയ-അൾജീരിയ വമ്പൻ പോര്, പകരം ചോദിക്കാൻ ആഫ്രിക്കൻ സിംഹങ്ങൾ