പെനൽറ്റി പിഴച്ചാൽ എന്താ, പിന്നാലെ ലോക റെക്കോർഡ് ഗോളുമായി മെസി, ഓസ്ട്രിയക്കെതിരെ അർജന്റീന മുന്നിൽ

Published : Jun 22, 2026, 11:24 PM IST
Lionel Messi

Synopsis

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു മെസി പെനൽറ്റി പാഴാക്കിയത്. മെസി എടുത്ത പെനാൽറ്റി കിക്ക് പോസ്റ്റിന്‍റെ വലതുമൂലയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.

ഡാലസ്: ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. 38-ാം മിനിറ്റിലാണ് മെസി അര്‍ജന്‍റീനയെ മുന്നിലെത്തിച്ച് ഗോള്‍ നേടിയത്. ഡാലസിലെ ആർലിംഗ്ടണിൽ മത്സരത്തിന്‍റെ തുടക്കത്തിലെ ലഭിച്ച പെനല്‍റ്റി നഷ്ടമാക്കിയശേഷമായിരുന്നു മെസി ഗോളടിച്ച് ലോക റെക്കോര്‍ഡിട്ടത്. ആദ്യ പകുതിയില്‍ ഓസ്ട്രിയക്കെതിരെ അര്‍ജന്‍റീന ഒരു ഗോളിന് മുന്നിലാണ്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു മെസി പെനൽറ്റി പാഴാക്കിയത്. ലൗതാരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയാണ് മെസി പാഴാക്കിയത്. മെസി എടുത്ത പെനൽറ്റി കിക്ക് പോസ്റ്റിന്‍റെ വലതുമൂലയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്ന് ഗോള്‍ നേടിയാണ് മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തത്. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്.

ലോകകപ്പിലെ തുടർച്ചയായി ആറാം മത്സരത്തിലും ഗോള്‍ നേടി തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ഫ്രാൻസിന്‍റെ ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പവും മെസിയെത്തി.

ആദ്യ മത്സരത്തില്‍ അൾജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ (38 വയസ്സും 357 ദിവസവും) ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസി തകർത്തിരുന്നു. ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായ മെസിയുടെ പേരിൽ തന്നെയാണ് ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (28), ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ (12) എന്നീ റെക്കോർഡുകളുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓസ്ട്രിയക്കെതിരായ പോരാട്ടത്തിന് തൊട്ടുമുൻപ് അർജന്‍റീനയ്ക്ക് തിരിച്ചടി; പ്രതിരോധ താരം പുറത്ത്, ആദ്യ ഇലവനിൽ മാറ്റം
'നിങ്ങൾ ഒരാളെ വിട്ടുപോയി, ക്രിസ്റ്റ്യാനോ റൊണാൾഡോ'; മെസിക്കും ഹാലണ്ടിനുമൊപ്പം സിആർ7-നെ ചേർത്ത് എംബാപ്പെയുടെ മാസ് മറുപടി