
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കില്‍ തുടരുമെന്ന് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. യൂറോപ്പില്‍ മറ്റൊരു ക്ലബിനായി ഇനി കളിക്കില്ലെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. പോളണ്ട് ക്യാപ്റ്റന്‍ ബയേണ്‍ വിടുന്നുവന്ന അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരമമായി. ബുണ്ടസ്‌ലീഗയില്‍ ബയേണിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമാണ് ലെവന്‍ഡോവ്‌സ്‌കി. 197 ഗോളുമായി ക്ലോഡിയോ പിസാറോയുടെ റെക്കോര്‍ഡാണ് പോളിഷ് താരം സ്വന്തമാക്കിയത്. ബയേണിനായി കൂടുതല്‍ റെക്കോര്‍ഡുകള്‍ നേടുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.
2014 മുതല്‍ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ മ്യൂണിക്കിന്റെ താരമാണ്. ക്ലബിനായി 150 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 123 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട് 30കാരന്‍. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ ലവന്‍ഡോസ്‌കിക്ക് പിന്നാലെ ഉണ്ടായിരുന്നു. 2008 മുതല്‍ പോളണ്ടിനായി കളിക്കുന്ന ലെവന്‍ഡോവ്‌സ്‌കി ദേശീയ ജേഴ്‌സിയില്‍ ഇതുവരെ 102 മത്സരങ്ങളില്‍ 55 ഗോളും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!