
സൂറിച്ച്: ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യുവേഫ.1965 മുതൽ നിലവിലുള്ള എവേ ഗോൾ നിയമമാണ് യുവേഫ പരിഷ്കരിച്ചത്. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരങ്ങളെയാണ് യുവേഫയുടെ തീരുമാനം നേരിട്ട് ബാധിക്കുക. നിലവിലുള്ള നിയമമനുസരിച്ച നോക്കൗട്ട് മത്സരങ്ങളിലെ ഹോം-എവേ പോരാട്ടങ്ങളിൽ സ്കോർ നില തുല്യമായാൽ കൂടുതൽ എവേ ഗോളുകൾ നേടിയ ടീമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.
എന്നാൽ പുതിയ പരിഷ്കാരമനുസരിച്ച് എവേ ഗോൾ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്കോർ നില തുല്യമായാൽ അര മണിക്കൂർ എക്സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്കോർ തുല്യമാണെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കും.
യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് കൊവിഡ്
കൊവിഡ് മഹാമാരിയെത്തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും പല പോരാട്ടങ്ങളും നിഷ്പക്ഷ വേദിയിലാണ് നടന്നത്. അതുകൊണ്ടുതന്നെ എവേ ഗോൾ ആനുകൂല്യത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയുണ്ടായിരുന്നില്ല. ഇതാണ് യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഇത്തവണ എവേ ഗോൾ ചതിച്ചത് ബയേണിനെയും യുവന്റസിനെയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!