
ബാഴ്‌സലോണ: വംശീയ വിദ്വേഷത്തിനെതിരായ ക്യാംപെയിനുമായി ബ്രസീല്‍ മുന്നോട്ട് പോകുമ്പോള്‍ സ്‌പെയിനില്‍ വംശീയവിദ്വേഷ ആരോപണം. ഗിനിക്കെതിരായ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിന്റെ സഹായിയെയാണ് മൈതാനത്തിലെ സെക്യൂരിറ്റി അധിക്ഷേപിച്ചത്. സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിനിരയായതോടെയാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ബ്രസീലിയന്‍ താരത്തിന് പിന്തുണയുമായെത്തിയത്.
സ്‌പെയിനില്‍ തന്നെ ആഫ്രിക്കന്‍ ടീമുകളിലൊന്നായ ഗിനിയക്കെതിരെ മത്സരം സംഘടിപ്പിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനും വിഷയത്തില്‍ ശക്തമായ സന്ദേശം നല്‍കി. ചരിത്രത്തിലാദ്യമായി മഞ്ഞയും നീലയും ജേഴ്‌സി ഉപേക്ഷിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ബ്രസീലിയന്‍ താരങ്ങള്‍ ഗിനിക്കെതിരെ കളത്തിലിറങ്ങി. എന്നാല്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപമുണ്ടായെന്നാണ് വിനീഷ്യസ് ജൂനിയറിന്റെ പരാതി.
വിനീഷ്യസിന്റെ സുഹൃത്തും ഉപദേശകനുമായ ഫിലിപ്പെയെ മൈതാനത്തെ സെക്യൂരിറ്റിയാണ് കുരങ്ങിനോടുപമിച്ച് അധിക്ഷേപിച്ചത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുക്കട്ടെയെന്നും വിനീഷ്യസ് പ്രതികരിച്ചു. സെക്യൂരിറ്റി ക്യാമറയുടെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും താരം ആവശ്യപ്പെട്ടു. ഗിനിക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന് ബ്രസീല്‍ ജയിച്ചിരുന്നു. സാദിയോ മാനെയുടെ സെനഗലിനെതിരെയാണ് ഇന്ന് ബ്രസീല്‍ ഇറങ്ങുക.
അരങ്ങേറ്റക്കാരന്‍ ജോലിന്റണ്‍ ഗോളുമായി തിളങ്ങിയതിനാല്‍ ഇന്നും യുവതാരങ്ങള്‍ക്ക് കോച്ച് റമോണ്‍ മെനസെസ് അവസരം നല്‍കിയേക്കും. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലാണ് മത്സരം.
അശ്വാഭ്യാസത്തിനിടെ പരിക്കേറ്റ് കോമയിലായിരുന്ന പിഎസ്ജി താരം കണ്ണ് തുറന്നു; പ്രാര്‍ത്ഥനയോടെ ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!