ടാറ്റ മോട്ടോഴ്സിൻ്റെ മൈക്രോ എസ്‌യുവി പഞ്ച് 7 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. ഫൈവ് സ്റ്റാർ സുരക്ഷയും 5.59 ലക്ഷം രൂപയിൽ തുടങ്ങുന്ന പുതിയ ഫേസ്‌ലിഫ്റ്റ് മോഡലുമാണ് ഈ വൻ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും ചെറിയ എസ്‌യുവിയാണെങ്കിലും, ഇന്ത്യൻ കാർ വിപണിയിൽ പഞ്ച് നേടിയത് വലിയൊരു നേട്ടമാണ്. 2021-ൽ പുറത്തിറങ്ങിയ ഈ മൈക്രോ എസ്‌യുവി, അഞ്ച് വർഷം തികയും മുൻപേ 7 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. നഗരയാത്രകൾക്കും കുടുംബത്തിനും ഒരുപോലെ ഇണങ്ങുന്നതും സുരക്ഷ ഉറപ്പാക്കുന്നതുമാണ് ഈ വാഹനത്തിൻ്റെ വിജയരഹസ്യം.
25
7 ലക്ഷം യൂണിറ്റ് വിൽപ്പന
2021 ഒക്ടോബറിൽ വിൽപ്പനയാരംഭിച്ച പഞ്ച്, 2026 ജനുവരിയോടെ 6,97,433 യൂണിറ്റുകൾ പിന്നിട്ടു. 2026 ഫെബ്രുവരി ആദ്യ ദിവസങ്ങളിൽ 2,567 കാറുകൾ കൂടി വിറ്റതോടെ ഔദ്യോഗികമായി 7 ലക്ഷം എന്ന ലക്ഷ്യത്തിലെത്തി. ടാറ്റ നെക്സോണിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് പഞ്ച്.
35
പഞ്ചും നെക്സോണും
2026 ജനുവരി മാസം പഞ്ചിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപ്പന മാസമായിരുന്നു. ആ മാസം മാത്രം 19,257 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 19% വളർച്ചയാണ് കാണിക്കുന്നത്. പഞ്ചും നെക്സോണും ചേർന്ന് ടാറ്റ മോട്ടോഴ്സിൻ്റെ പ്രതിമാസ യാത്രാ വാഹന വിൽപ്പന 70,222 യൂണിറ്റായി ഉയർത്തി.
വിൽപ്പന കൂടാൻ പ്രധാന കാരണം ജനുവരി 13-ന് പുറത്തിറങ്ങിയ പുതിയ പഞ്ച് ഫേസ്‌ലിഫ്റ്റ് മോഡലാണ്. 5.59 ലക്ഷം രൂപ പ്രാരംഭ വിലയിൽ എത്തുന്ന ഈ മോഡലിന് പഞ്ച് ഇവിക്ക് സമാനമായ ഇൻ്റീരിയറും ഡിസൈനുമാണുള്ളത്. പുതിയ ഫീച്ചറുകൾക്കൊപ്പം ആദ്യമായി ടർബോ പെട്രോൾ എഞ്ചിനും ഇതിൽ ഉൾപ്പെടുത്തി. പെട്രോൾ, സിഎൻജി, ഇലക്ട്രിക് ഓപ്ഷനുകളിലായി ആകെ 33 വേരിയൻ്റുകൾ ലഭ്യമാണ്.
55
സുരക്ഷ
പഞ്ചിൻ്റെ വിജയത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം സുരക്ഷയാണ്. ലോഞ്ചിന് മുമ്പ് തന്നെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയത് ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിച്ചു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന സീറ്റിംഗ് പൊസിഷൻ, എളുപ്പത്തിൽ കയറാനും ഇറങ്ങാനുമുള്ള സൗകര്യം തുടങ്ങിയ എസ്‌യുവി സവിശേഷതകൾ കുറഞ്ഞ വിലയും സുരക്ഷയും ചേർന്നപ്പോൾ പഞ്ചിനെ വിശ്വസ്തമായ ഒരു ഫാമിലി എസ്‌യുവിയാക്കി മാറ്റി.