'കൊവിഡ് ചൈനീസ് സൃഷ്‍ടിയെന്ന് നൊബേല്‍ ജേതാവ്' പറഞ്ഞതായി പ്രചാരണം; ഏറ്റുപിടിച്ച് മലയാളികളും

First Published Apr 28, 2020, 11:40 AM IST

കൊവിഡ് 19 ചൈനയുടെ സൃഷ്ടിയാണെന്ന പ്രചാരണം ആരംഭിച്ചിട്ട് ആഴ്ചകളായി. ചൈന തള്ളിക്കളഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ഈ ആരോപണം കേരളത്തിലുള്‍പ്പടെ സജീവമായിരിക്കുകയാണ്. കൊവിഡ് മനുഷ്യനിര്‍മ്മിതമാണെന്ന് നൊബേല്‍ ജേതാവായ ജാപ്പനീസ് ഗവേഷകന്‍ പ്രൊഫസര്‍ ടസുക്കോ ഹോഞ്ചോ അഭിപ്രായപ്പെട്ടതായുള്ള വാര്‍ത്തകളാണ് പ്രചാരണം വീണ്ടും ചൂടുപിടിപ്പിച്ചത്. എന്താണ് ടസുക്കോ ഹോഞ്ചോയുടെ പേരില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന് പിന്നില്‍. 

വൈറല്‍ സന്ദേശത്തില്‍ പറയുന്നത്'മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടസുക്കോ ഹോഞ്ചോ കൊവിഡ് സ്വാഭാവികമായി ഉണ്ടായതല്ല എന്ന് വെളിപ്പെടുത്തിയത്. വൈറസ് സ്വാഭാവികമായി ഉണ്ടായതാണെങ്കില്‍ ലോകമെമ്പാടും പടരുമായിരുന്നില്ല. കാരണം താപനില ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. ചൈനയിലെ സമാന കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ മാത്രമല്ല കൊവിഡ് പടര്‍ന്നത്. സ്വിറ്റ്സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളിലും മരുഭൂമികളിലും കൊവിഡ് പടരുന്നു'.
undefined
'സ്വാഭാവികമായുണ്ടായ വൈറസായിരുന്നെങ്കില്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും വൈറസ് പടരുക. എന്നാല്‍ ചൂടുള്ള സ്ഥലങ്ങളിലും മരണങ്ങളുണ്ട്. ഞാന്‍ 40 വര്‍ഷക്കാലം മൃഗങ്ങളെ കുറിച്ചും വൈറസുകളെ കുറിച്ചു ഗവേഷണം നടത്തി. കൊവിഡ് വൈറസ് കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്'.
undefined
'ഞാന്‍ നാല് വര്‍ഷക്കാലം ചൈനയിലെ വുഹാന്‍ ലബോറട്ടറിയില്‍ ജോലി ചെയ്തിട്ടുണ്ട്. അവിടുള്ള എല്ലാവരുമായി ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. കൊവിഡ് വൈറസ് വന്നശേഷം കഴിഞ്ഞ മൂന്ന് മാസമായി എല്ലാവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. ലാബ് ടെക്നീഷ്യന്‍മാരെല്ലാം മരിച്ചിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍. കൊവിഡ് മനുഷ്യനിര്‍മ്മിതമാണെന്ന് ഇതുവരെയുള്ള ഗവേഷണ പരിചയത്തില്‍ നിന്ന് എനിക്ക് തറപ്പിച്ച് പറയാനാകും'.
undefined
'വവ്വാലുകളില്‍ നിന്നല്ല വൈറസ് പടര്‍ന്നത്. ചൈനയാണ് വൈറസ് നിര്‍മ്മിച്ചത്. എന്‍റെ മരണത്തിന് മുന്‍പോ ശേഷമോ ഇക്കാര്യം തെറ്റാണെന്ന് തെളിയിക്കാനായാല്‍ എന്‍റെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കാം. ചൈന വിവരങ്ങള്‍ ഒളിപ്പിക്കുകയാണ്. സത്യം ഒരുനാള്‍ പുറത്തുവരും'- എന്നായിരുന്നു വൈറല്‍ സന്ദേശത്തിലുണ്ടായിരുന്നത്'.
undefined
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സ്ഥിരീകരണംഎന്നാല്‍ പ്രൊഫസര്‍ ടസുക്കോ ഹോഞ്ചോ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യം ക്യോത്തോ സര്‍വകലാശാലയില്‍ ടസുക്കോയ്ക്ക് കീഴില്‍ ഗവേഷണം ചെയ്യുന്ന ഇന്ത്യക്കാരനായ അലോക് കുമാര്‍ ദ് ക്വിന്‍റിനോട് പറഞ്ഞു. പ്രചാരണം വ്യാജമാണെന്ന് അലോക് ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
undefined
വൈറല്‍ സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന വിക്കിപീഡിയ ലിങ്കില്‍ പോലും അദേഹം വുഹാന്‍ ലാബില്‍ ജോലി ചെയ്തതായി പറയുന്നില്ല. ക്യോത്തോ സര്‍വകലാശാല വെബ്‍സൈറ്റില്‍ ടസുക്കോയെ കുറിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങളിലും വുഹാനില്‍ ഗവേഷണം ചെയ്തതായി സൂചിപ്പിക്കുന്നില്ല.
undefined
അമേരിക്കന്‍ ഗവേഷകനായ ജെയിംസ് പി ആലസണിനൊപ്പം 2018ലാണ് ടസുക്കോ ഹോഞ്ചോക്ക് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് ഇരുവര്‍ക്കും നൊബേല്‍. ശരീരത്തിലെ പ്രതിരോധ സംവിധാനമുപയോഗിച്ച് ക്യാന്‍സറിനെ നേരിടാനുള്ള രീതിയാണ് ഇരുവരും വികസിപ്പിച്ചത്.
undefined
ടസുക്കോ ഹോഞ്ചോയുടെ വെളിപ്പെടുത്തല്‍ എന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തിയവരില്‍ മലയാളികളുമുണ്ട്. 'ചൈനക്കെതിരായ ആരോപണം സത്യമാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ നമ്മുടെയും ലോകത്തിന്റെയും ഗതി എന്താകും. ചൈനയിൽ നിന്നും ഒന്നും പുറത്തുവരില്ല. ആകപ്പാടെ വല്ലാത്തൊരു പ്രതിസന്ധിയിൽ ആണ് മനുഷ്യരാശി ഉള്ളത്' എന്നുപറയുന്നു മലയാളത്തിലുള്ള ഒരു ഫേസ്‍ബുക്ക് പോസ്റ്റില്‍.
undefined
click me!