ഇന്ത്യയുടെ സമുദ്രാതിര്‍ത്തികാക്കാന്‍ ഇനി വാഗിറും

Published : Nov 12, 2020, 01:29 PM IST

ഇന്ത്യയുടെ സമുദ്രാതിര്‍ത്ഥിക്കാക്കാന്‍ ഇനി വാഗിറുണ്ടാകും. ഇന്ത്യൻ നേവിയുടെ അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി വാഗിർ, നൂതന അക്ക്വാസ്റ്റിക് അബ്സോർഷൻ ടെക്നിക് പോലുള്ള മികച്ച സ്റ്റെൽത്ത് സവിശേഷതകളുള്ള അന്തര്‍വാഹിനിയാണ്. ഇന്ന് രാവിലെ തെക്കൻ മുംബൈയിലെ മസഗൺ ഡോക്കിൽ നിന്നാണ് വാഗിര്‍ നീറ്റിലിറങ്ങിയത്. പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ഭാര്യ വിജയ വീഡിയോ കോൺഫറൻസിംഗിലൂടെ അന്തർവാഹിനിയുടെ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കും ചടങ്ങില്‍ പങ്കെടുത്തു. പടിഞ്ഞാറന്‍ നേവല്‍ കമാന്‍റ് ചീഫും ചടങ്ങില്‍ പങ്കെടുത്തു. 

PREV
111
ഇന്ത്യയുടെ സമുദ്രാതിര്‍ത്തികാക്കാന്‍ ഇനി വാഗിറും

ഫ്രഞ്ച് നാവിക പ്രതിരോധ, ഊർജ്ജ കമ്പനിയായ ഡിസി‌എൻ‌എസ് രൂപകൽപ്പന ചെയ്ത ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളുടെ ഭാഗമാണ് ഇന്ന് നീറ്റിലിറക്കിയ വാഗീർ. ഇന്ത്യൻ നേവിയുടെ പ്രോജക്റ്റ് -75 ന്‍റഎ ഭാഗമായാണ് ഇവ നിർമ്മിക്കുന്നത്.

ഫ്രഞ്ച് നാവിക പ്രതിരോധ, ഊർജ്ജ കമ്പനിയായ ഡിസി‌എൻ‌എസ് രൂപകൽപ്പന ചെയ്ത ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളുടെ ഭാഗമാണ് ഇന്ന് നീറ്റിലിറക്കിയ വാഗീർ. ഇന്ത്യൻ നേവിയുടെ പ്രോജക്റ്റ് -75 ന്‍റഎ ഭാഗമായാണ് ഇവ നിർമ്മിക്കുന്നത്.

211

ഇന്ത്യൻ നാവികസേനയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി, ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ചുമതല ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർടൈക്കിംഗ് (പിഎസ്യു) മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനെ (എംഡിഎസ്എൽ) ചുമതലപ്പെടുത്തിയിരുന്നു.

ഇന്ത്യൻ നാവികസേനയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി, ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമ്മിക്കാനുള്ള ചുമതല ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർടൈക്കിംഗ് (പിഎസ്യു) മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനെ (എംഡിഎസ്എൽ) ചുമതലപ്പെടുത്തിയിരുന്നു.

311

ഈ അന്തർവാഹിനികൾക്ക് ഉപരിതല വിരുദ്ധ യുദ്ധം, അന്തർവാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, ഖനിയിടൽ, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ അന്തർവാഹിനികൾക്ക് ഉപരിതല വിരുദ്ധ യുദ്ധം, അന്തർവാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, ഖനിയിടൽ, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

411

ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേതായ ഐ‌എൻ‌എസ് കൽവാരി 2015 ൽ നീറ്റിലിറക്കിയിരുന്നു. 2017 അവസാനത്തോടെ ഐ‌എൻ‌എസ് കൽവാരി പ്രവര്‍ത്തന സജ്ജമായി. ഐ‌എൻ‌എസ് കൽവാരിക്ക് ശേഷം ഖണ്ടേരി, കരഞ്ച്, വേല എന്നി അന്തര്‍വാഹിനികള്‍ കൂടി ഇന്ത്യ നിര്‍മ്മിച്ചു. 

ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേതായ ഐ‌എൻ‌എസ് കൽവാരി 2015 ൽ നീറ്റിലിറക്കിയിരുന്നു. 2017 അവസാനത്തോടെ ഐ‌എൻ‌എസ് കൽവാരി പ്രവര്‍ത്തന സജ്ജമായി. ഐ‌എൻ‌എസ് കൽവാരിക്ക് ശേഷം ഖണ്ടേരി, കരഞ്ച്, വേല എന്നി അന്തര്‍വാഹിനികള്‍ കൂടി ഇന്ത്യ നിര്‍മ്മിച്ചു. 

511

ഇന്ത്യൻ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടൽ വേട്ടക്കാരനായ സാൻഡ് ഫിഷിന്‍റെ പേരാണ് വാഗീറിന് നല്‍കിയത്. റഷ്യയിൽ നിന്നുള്ള അന്തർവാഹിനിയായ ആദ്യത്തെ വാഗിർ 1973 ഡിസംബർ 3 ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നൽകിയ സേവനത്തിന് ശേഷം 2001 ജൂൺ 7 നാണ് ആദ്യ വാഗിര്‍ സേവനം നിര്‍ത്തിയത്.  

ഇന്ത്യൻ മഹാസമുദ്രത്തിലെ മാരകമായ ആഴക്കടൽ വേട്ടക്കാരനായ സാൻഡ് ഫിഷിന്‍റെ പേരാണ് വാഗീറിന് നല്‍കിയത്. റഷ്യയിൽ നിന്നുള്ള അന്തർവാഹിനിയായ ആദ്യത്തെ വാഗിർ 1973 ഡിസംബർ 3 ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നൽകിയ സേവനത്തിന് ശേഷം 2001 ജൂൺ 7 നാണ് ആദ്യ വാഗിര്‍ സേവനം നിര്‍ത്തിയത്.  

611
711

"അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ നൂതന അക്ക്വാസ്റ്റിക് ആഗിരണം ചെയ്യൽ വിദ്യകൾ, കുറഞ്ഞ വികിരണ ശബ്ദ നിലകൾ, ജലത്തില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനായി സജ്ജീകരിച്ച ആകൃതി. കൃത്യമായ മാർഗ്ഗനിർദ്ദേശ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് എന്നിവ പോലുള്ള മികച്ച സ്റ്റെൽത്ത് സവിശേഷതകൾ വാഗിറില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നേവിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. 

"അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ നൂതന അക്ക്വാസ്റ്റിക് ആഗിരണം ചെയ്യൽ വിദ്യകൾ, കുറഞ്ഞ വികിരണ ശബ്ദ നിലകൾ, ജലത്തില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനായി സജ്ജീകരിച്ച ആകൃതി. കൃത്യമായ മാർഗ്ഗനിർദ്ദേശ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കാനുള്ള കഴിവ് എന്നിവ പോലുള്ള മികച്ച സ്റ്റെൽത്ത് സവിശേഷതകൾ വാഗിറില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നേവിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. 

811

വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ ആർ ബി പണ്ഡിറ്റ്, ഒരു വർഷത്തിനുള്ളിൽ സബാമ്രൈൻ കമ്മീഷൻ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു.  ടോർപ്പിഡോകളും കപ്പൽ വിരുദ്ധ മിസൈലുകളും ഉപയോഗിച്ച് വെള്ളത്തിനടിയിലോ ഉപരിതലത്തിലോ ആക്രമണം നടത്താന്‍ വാഗിറിന് സാധിക്കുമെന്ന് എംഡിഎൽ പറഞ്ഞു. 

വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് വൈസ് അഡ്മിറൽ ആർ ബി പണ്ഡിറ്റ്, ഒരു വർഷത്തിനുള്ളിൽ സബാമ്രൈൻ കമ്മീഷൻ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു.  ടോർപ്പിഡോകളും കപ്പൽ വിരുദ്ധ മിസൈലുകളും ഉപയോഗിച്ച് വെള്ളത്തിനടിയിലോ ഉപരിതലത്തിലോ ആക്രമണം നടത്താന്‍ വാഗിറിന് സാധിക്കുമെന്ന് എംഡിഎൽ പറഞ്ഞു. 

911

നാവികസേനയിൽ ഇതിനകം രണ്ട് കൽവാരി ക്ലാസ് അന്തർവാഹിനികൾ പ്രവർത്തിക്കുന്നുണ്ട്. ബാക്കി നാലെണ്ണം വളരെ വേഗത്തിൽ ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും വൈസ് അഡ്മിറൽ ആർ ബി പണ്ഡിറ്റ് പറഞ്ഞു.

നാവികസേനയിൽ ഇതിനകം രണ്ട് കൽവാരി ക്ലാസ് അന്തർവാഹിനികൾ പ്രവർത്തിക്കുന്നുണ്ട്. ബാക്കി നാലെണ്ണം വളരെ വേഗത്തിൽ ലഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും വൈസ് അഡ്മിറൽ ആർ ബി പണ്ഡിറ്റ് പറഞ്ഞു.

1011

സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്ക് ജലോപരിതലത്തിലും ജലാന്തര്‍ ഭാഗത്തും ഒരുപോലെ ഏറ്റുമുട്ടാന്‍ സാധിക്കുന്നു. ഏതൊരു ആധുനിക അന്തർവാഹിനിയുമായി കിടപിടിക്കാന്‍ കഴിയുന്നതാണ് വാഗിര്‍. 

സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾക്ക് ജലോപരിതലത്തിലും ജലാന്തര്‍ ഭാഗത്തും ഒരുപോലെ ഏറ്റുമുട്ടാന്‍ സാധിക്കുന്നു. ഏതൊരു ആധുനിക അന്തർവാഹിനിയുമായി കിടപിടിക്കാന്‍ കഴിയുന്നതാണ് വാഗിര്‍. 

1111

മൂന്നാമത്തെ അന്തർവാഹിനിയായ കരഞ്ച്, കടൽ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. നാലാമത്തെ അന്തര്‍വാഹിനിയായ, വേലയും കടൽ പരീക്ഷണങ്ങൾ ആരംഭിച്ചു. അതേസമയം ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ വാഗ്‌ഷീർ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടത്തിലാണ്. 1992-94 കാലഘട്ടത്തിൽ എം‌ഡി‌എൽ നിർമ്മിച്ച രണ്ട് എസ്‌എസ്‌കെ അന്തർവാഹിനികൾ നാവീക സേനയില്‍ സേവനത്തിലാണ്. 
 

മൂന്നാമത്തെ അന്തർവാഹിനിയായ കരഞ്ച്, കടൽ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. നാലാമത്തെ അന്തര്‍വാഹിനിയായ, വേലയും കടൽ പരീക്ഷണങ്ങൾ ആരംഭിച്ചു. അതേസമയം ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ വാഗ്‌ഷീർ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടത്തിലാണ്. 1992-94 കാലഘട്ടത്തിൽ എം‌ഡി‌എൽ നിർമ്മിച്ച രണ്ട് എസ്‌എസ്‌കെ അന്തർവാഹിനികൾ നാവീക സേനയില്‍ സേവനത്തിലാണ്. 
 

click me!

Recommended Stories