നിശബ്ദം, നിശ്ചലം, നിര്‍വികാരം; കൊറോണാ കാലത്തെ ചൈന

First Published Jan 28, 2020, 3:44 PM IST

4500 പേരെ ബാധിക്കുകയും 106 പേര്‍ മരിക്കുകയും ചെയ്ത കൊറോണാ വൈറസ് ബാധയില്‍ ചൈനീസ് നഗരങ്ങള്‍ നിശബ്ദമായി. തിരക്കേറിയ നഗരങ്ങള്‍ പലതും ശ്മശാനമൂകമായി. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നു. 'തങ്ങള്‍ പെട്ടിരിക്കുക'യാണെന്നായിരുന്നു പലരും ട്വിറ്റ് ചെയ്തു. ചൈനയില്‍ മാത്രം ഏതാണ്ട് 5 കോടി ജനങ്ങള്‍ കൊറോണാ വൈറസിനെ ഭയന്ന് ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടമായതിനാല്‍ ചൈനയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പുറത്ത് വരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണം വാര്‍ത്തകളിലുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കാണാം കൊറോണാ കാലത്തെ ചൈനയെ. 

ചൈനയിൽ കൊറോണ വൈറസ് ബാധ ദ്രുതഗതിയിൽ പടരുന്നുവെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങിന്‍റെ മുന്നറിയിപ്പ്.
undefined
അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ഷീ ജിൻപിങ് പറഞ്ഞു.
undefined
ഇതിനിടെ കൊറോണ വൈറസ് ചൈനയിൽ കൂടുതൽ പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് ബാധിത ജില്ലകളിൽ യാത്രവിലക്ക് തുടരുകയാണ്.
undefined
ട്രെയിൻ സ്റ്റേഷൻ മിക്കതും അടച്ചിട്ടിരിക്കുകയാണ്. വുഹാനിലെ മധ്യ ജില്ലകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കുണ്ട്.
undefined
വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമ്മാണം തകൃതിയായി നടക്കുന്നു.
undefined
ഈ മാസം തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
undefined
വുഹാൻ സ്ഥിതി ചെയ്യുന്ന ഹൂബെ മേഖലയിൽ സൈന്യത്തിന്‍റെ മെഡിക്കൽ സംഘവും എത്തിക്കഴിഞ്ഞു.
undefined
ഇതിനിടെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചത് ആശങ്കയേറി.
undefined
കോറോണ പടര്‍ന്നു പിടിച്ച വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ഡോ. ലിയാങ് വുഡോങ് ആണ് മരിച്ചത്.
undefined
അതേസമയം കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രിയയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
undefined
നേരത്തെ ജപ്പാനിലും ഫിലിപ്പിയന്‍സിലും തായ്‍ലാന്‍റിലും കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
undefined
കൂടാതെ ശ്രീലങ്ക, കമ്പോഡിയ, ജര്‍മ്മനി എന്നിവിടങ്ങളിലും കോറോണാ വൈറസ് ബാധിതര്‍ ഉള്ളതകായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
undefined
ഇതിനിടെ 'കൊറോണാവൈറസ്' രോഗാണു വുഹാനിൽ ചൈനയ്ക്കുള്ള ജൈവായുധ ഗവേഷണ ലാബിൽ നിന്ന് ചോർന്നുപോയതാണെന്ന സംശയമുയര്‍ന്നു.
undefined
'വാഷിംഗ്‌ടണ്‍ ടൈംസ്' പത്രമാണ് ഇത്തരത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
undefined
അതിൽ അവർ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലിൽ നിന്നുള്ള ഡാനി ഷോഹാം എന്ന മുൻ ഇസ്രായേലി ജൈവായുധ ഗവേഷകനെയാണ്.
undefined
ക്ഷണനേരം കൊണ്ട്, ചിലപ്പോൾ ഒന്ന് നോക്കിയാൽ പോലും പകരുന്ന, പിന്നീട് ദിവസങ്ങൾക്കുള്ളിൽ രോഗിയുടെ ജീവൻ അപഹരിക്കാൻ കഴിവുള്ളത്ര മാരകമായ രോഗാണുക്കളിൽ ഒന്നാണ് കൊറോണാവൈറസ്.
undefined
താരതമ്യേന പുതിയതായതിനാൽ, ഇതിന്‍റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്‍റെ വാക്സിനും മരുന്നുകളും ഒക്കെ കണ്ടുപിടിച്ചു വരുന്നതേയുള്ളൂ.
undefined
ചൈനയിൽ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോൾ വുഹാനിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത്. വുഹാനാണ് കോറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രവും.
undefined
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവിൽ ചൈന യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്ന് ഡാനി ഷോഹാം ആരോപിച്ചു
undefined
ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങൾ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
undefined
കൊറോണാവൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ഹുനാൻ സീഫുഡ് മാർക്കറ്റിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയാണ് ചൈനയുടെ ഈ ബയോസേഫ്റ്റി ലാബ് സ്ഥിതി ചെയ്യുന്നത്.
undefined
എന്നാല്‍ രഹസ്യ ഗവേഷണ പദ്ധതിയുള്ള കാര്യം ചൈന എന്നും നിഷേധിച്ചു പോന്നിട്ടേയുള്ളൂ.
undefined
കഴിഞ്ഞ വർഷം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്‍റ് ഇങ്ങനെ ഒരു സംഗതിയെക്കുറിച്ചുള്ള സംശയങ്ങൾ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!