ചൈനയുടെ തത്സമയ സൈനീകാഭ്യാസങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളിലുള്ള നഗ്നമായ ലംഘനമാണെന്ന് തായ്‍വാന്‍ ആരോപിച്ചു. നാവികസേന, വ്യോമസേന, റോക്കറ്റ് ഫോഴ്‌സ്, സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സ്, ജോയിന്‍റ് ലോജിസ്റ്റിക് സപ്പോർട്ട് ഫോഴ്‌സ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി-ഫോഴ്‌സ് അഭ്യാസ പ്രകടനത്തിനാണ് ബുധനാഴ്ച തായ്‌വാന്‍റെ വടക്ക്, വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക്, തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ഭാഗങ്ങളിലെ വായുവിലും കടലിലും ചൈന നടന്നാനിരിക്കുന്നതെന്ന് ചൈനയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡ് അറിയിച്ചു.