ലെബനന്‍; സ്ഫോടനാനന്തരം കലാപം, രാജിവച്ച് സര്‍ക്കാര്‍
First Published Aug 11, 2020, 12:10 PM ISTറഷ്യന്‍ വ്യവസായി ഇഗോർ ഗ്രീച്ചുഷ്കിന്‍റെ മോൾഡോവൻ കൊടിയുയര്‍ത്തിയിരുന്ന എം വി റോസസ് എന്ന കപ്പല്‍ ജോർജിയയിലെ ബറ്റുമിയിൽ നിന്ന് മൊസാംബിക്കിലേക്കുള്ള യാത്രാമദ്ധ്യേ 2013 സെപ്തംബര്‍ 27 നാണ് ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ തടഞ്ഞ് വെക്കുന്നത്. പിടികൂടിയ 2750 ടണ്‍ അമേണിയം നൈട്രേറ്റ് തിരിച്ച് നല്‍കാതെ 7 വര്‍ഷം സൂക്ഷിച്ചതിന് ലെബണന്‍ കൊടുക്കേണ്ടി വന്ന വില ഏറെ വലുതാണ്. ബെയ്റൂട്ടിന്‍റെ തീരദേശത്തെ സംഭരണ ശാലയില്‍ സൂക്ഷിച്ച ആ 2750 ടണ്‍ അമോണിയം നൈട്രേറ്റ് ശേഖരമാണ് 2020 ഓഗസ്റ്റ് നാലാം തിയതിയെ ലെബനന്‍കാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാക്കി മാറ്റിയതും. അന്നത്തെ ഇരട്ടസ്ഫോടനത്തില്‍ ലെബനീസുകാര്‍ക്ക് നഷ്ടമായത് 220 ജീവനുകളായിരുന്നു. കൂടാതെ 7,000 പേര്‍ക്ക് പരിക്കേറ്റു. 10 മുതല്‍ 15 ബില്യണ്‍ ഭക്ഷ്യധാന്യം നഷ്ടമായി. അതായത് രാജ്യത്ത് സൂക്ഷിച്ചിരുന്ന 85 ശതമാനം ഭക്ഷ്യധാന്യമാണ് ഇല്ലാതായത്. 3,00,000 പേര്‍ക്ക് സ്വന്തം വീട് നഷ്ടമായി. പ്രത്യക്ഷത്തില്‍ സംഭവിച്ച ഈ നഷ്ടങ്ങള്‍ക്കൊടുവില്‍, സിറിയ, പാലസ്തീന്‍, ഇസ്രേയല്‍ എന്നീ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രശ്നങ്ങളില്ലാതെ നീങ്ങിയിരുന്ന റിപ്പബ്ലിക്ക് ഓഫ് ലെബനന്‍ എന്ന പശ്ചിമേഷ്യന്‍ രാജ്യം ഇനിയൊരു ഉയര്‍ത്തെഴുനേല്‍പ്പിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നാണ് വാര്‍ത്തകള്‍.