' രോഗം വന്നാല്‍ ? മരിച്ച് വീഴും '; അമേരിക്കന്‍ ഭവനരഹിതരുടെ ദുരന്ത ജീവിതം
First Published Apr 1, 2020, 3:57 PM ISTലോക ശക്തി, ഒന്നാം നമ്പര്‍ രാജ്യം. എന്നാല്‍ ഇന്ന്, ഈ കൊറോണാക്കാലത്ത് അമേരിക്ക സ്വന്തം പൊള്ളത്തരത്തിന് വില നല്‍കുകയാണ്. ഭവനരഹിതരും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത സാധാരണക്കാരനും അമേരിക്കയില്‍ ജീവിതം ദുസഹമാകുന്നു. മുതലാളിത്ത രാജ്യത്ത് പൊതുജനാരോഗ്യം സര്‍ക്കാറിന് കീഴില്ലെന്നതാണ് അമേരിക്കയിലെ സാധാരണക്കാരനെ കഷ്ടത്തിലാക്കുന്നത്.
അമേരിക്കയിലെ ഒരു സംസ്ഥാനമായ ലാസ്‍ വെഗാസില്‍ മാത്രം 6,500 ഭവനരഹിതരുണ്ടെന്നാണ് ഔദ്ധ്യോഗീക കണക്ക്. ഇത്രയും പേര്‍ക്ക് സ്ഥിരമായ പാർപ്പിടമില്ലെന്നും നഗരത്തിലെ ഭവനരഹിതരായ ജനസംഖ്യയുടെ 70 ശതമാനവും വെറും നിലത്ത് കിടന്നുറങ്ങുന്നുവെന്നും ലാസ് വെഗാസ് സർക്കാർ പറയുന്നു.
ലാസ് വെഗാസില്‍ നിന്ന് ഏഴ് മൈൽ അകലെയുള്ള കാഷ്മാൻ സെന്‍റര്‍ കൺവെൻഷൻ കോംപ്ലക്‌സിന്‍റെ പാർക്കിംഗ് സ്ഥലത്ത് ഭവനരഹിതര്‍ക്കായി താത്കാലിക സ്ഥലമാണ് അധികൃതര്‍ അനുവദിച്ചത്. രാജ്യത്ത് 5,50,000 ഭവനരഹിതരുണ്ടെന്നത് മഹാമാരിയുടെ കാലത്ത് അമേരിക്കയ്ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഈ കണക്ക് മുന്നില്‍ കണ്ടാണ് 2,40,000 പേരെങ്കിലും അമേരിക്കില്‍ കൊറോണാ വൈറസ് ബാധമൂലം മരിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.