ഒളിപ്പോര്‍ ശക്തി പ്രാപിക്കുന്നതിനൊപ്പം റഷ്യയ്ക്കെതിരെ പോരാടിയ തങ്ങളുടെ സാധാരണക്കാരുടെ വീര്യ കൃത്യങ്ങളും യുക്രൈന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ട്രാക്ടർ ഉപയോഗിച്ച് റഷ്യന്‍ ടാങ്ക് വലിച്ചെറിഞ്ഞ കർഷകൻ, 29 റഷ്യൻ സൈനികരെ പിടികൂടാൻ യുക്രൈന്‍ പൊലീസിനെ സഹായിച്ച ചില ഗ്രാമീണർ, റഷ്യന്‍ ടാങ്കറില്‍ നിന്ന് 700 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ച ഡൈമറിലെ രണ്ട് അയൽക്കാർ, 48 റഷ്യന്‍ മിസൈലുകളുടെ ഭാഗങ്ങള്‍ പൊളിച്ച് ടോയ്‍ലറ്റില്‍ ഒളിപ്പിക്കുകയും റഷ്യന്‍ യുദ്ധരേഖകള്‍ മോഷ്ടിക്കുകയും സൈനിക വാഹനങ്ങളില്‍ നിന്ന് ബാറ്ററി നീക്കം ചെയ്യുകയും ചെയ്ത 63 വയസ്സുള്ള മുന്‍ സൈനിക പാരാട്രൂപ്പ് അംഗമായ വാസിലി എന്നിങ്ങനെയുള്ള ധീരന്മാരുടെ കഥകളാണ് ഇപ്പോള്‍ റഷ്യന്‍ അധിനിവേശ പ്രദേശത്ത് വ്യാപകമായി പ്രചരിക്കുന്നത്.