ബജറ്റില്‍ 'എഴുത്തിന്‍ പ്രതിരോധം' തീര്‍ത്ത് ധനമന്ത്രി

First Published Feb 7, 2020, 1:59 PM IST

രാജ്യത്ത് നിലനില്‍ക്കുന്ന അസ്വാസ്ഥ്യങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു 2020 -2021 ധനകാര്യ വര്‍ഷത്തെക്കുള്ള ബജറ്റ് തോമസ് ഐസക്ക് നിയമസഭയില്‍ വച്ചത്. ഭരണപ്രതിപക്ഷങ്ങള്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ ഒന്നിച്ചതിനെ പ്രകീര്‍ത്തിച്ച ധനമന്ത്രി തോമസ് ഐസക്, ഈ ഒരുമ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആശ്ചര്യമായിരുന്നെന്നും പറഞ്ഞു. 


" രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണമായ കാര്യങ്ങളുടെ പശ്ചാതലത്തിലാണ് 2020 -2021 ധനകാര്യ വര്‍ഷത്തെക്കുള്ള ബജറ്റ് ഞാന്‍ സഭമുമ്പാകെ വെക്കുന്നത്. ബജറ്റ് നിര്‍ദ്ദേശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഈ സാഹചര്യത്തിന്‍റെ ഗൗരവം നാം മനസിലാക്കേണ്ടതുണ്ട്. ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയില്‍ മുഖാമുഖം നില്‍ക്കുകയാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഭാഷമാത്രം സംസാരിക്കുന്ന കേന്ദ്രഭരണാധികാരികള്‍. അക്രമവും ഹിംസയുമാണ് കര്‍മ്മം എന്ന് വിശ്വസിക്കുന്ന അണികള്‍. വര്‍ഗ്ഗീയവത്കരണത്തിന് പൂര്‍ണ്ണമായും കീഴ്പ്പെട്ട ഭരണസംവിധാനം ഇതാണ് സാമാന്യമായി പറഞ്ഞാല്‍ ഇന്നത്തെ ഇന്ത്യ. എന്ന് പറഞ്ഞുകൊണ്ടാത് തോമസ് ഐസക് തന്‍റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന അസംതൃപ്തിയെയും അസഹിഷ്ണുതയേയും വരച്ച് കാണിക്കുവാനായി അദ്ദേഹം നിരവധി സാഹിത്യ കൃതികള്‍ ഉദ്ധരിക്കുകയുണ്ടായി. കാണാം ആ ഉദ്ധരണികള്‍.

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!