'അടിച്ചു മോളേ...' ആ ഓണം ബംമ്പര്‍ കോടീശ്വരന്മാരും കോടീശ്വരികളും ഇതാ ഇവിടെയുണ്ട്!

First Published Sep 12, 2020, 2:12 PM IST

രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ച് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബംമ്പറുമായി 1967 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തില്‍ ആദ്യമായി ലോട്ടറി വില്‍പ്പന ആരംഭിക്കുമ്പോള്‍ പി.കെ കുഞ്ഞ് ധനമന്ത്രി, പി.കെ.സെയ്തു മുഹമ്മദ് സ്ഥാപക ഡയറക്ടറുമായിരുന്നു. പിന്നീടിങ്ങോട്ട് വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറി മുന്നില്‍ നിന്നു. 50,000 രൂപയില്‍ തുടങ്ങിയ ഓണം ബംമ്പര്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറിയാണ്. ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം മുതലാണ് ഇത്രയും വലിയ തുക സമ്മാനമായി സർക്കാർ പ്രഖ്യാപിച്ചത്.

അതെ, നാളെയാണ്... നാളെയാണ്... നാളെയാണ്... ആ സുദിനം..

2020 തിരുവോണം ബംമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. നമ്മളന്വേഷിക്കുന്ന ആ ഭാഗ്യശാലി ആരായിരിക്കും ? ആ ഭാഗ്യശാലിയാരായാലും ഇതിനോടകം നിരവധി പേരാണ് ഓണം ബമ്പറിലൂടെ കോടീശ്വരന്മാരും കോടീശ്വരികളും ആയിട്ടുള്ളത്. പലരുടെയും സാമ്പത്തിക ഭദ്രത വർദ്ധിച്ചു. ചിലർ സ്വന്തമായി വീടുകൾ വാങ്ങി, മറ്റ് ചിലരാകട്ടെ വാഹനങ്ങൾ വാങ്ങി. എന്നാൽ കിട്ടിയ തുക ബാങ്കിൽ നിഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മറ്റ് ചിലരാകട്ടെ തങ്ങളുടെ ഭാഗ്യജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തിരുവോണം ബമ്പറിലൂടെ കോടിപതികളായ ഏതാനും ചിലരുടെ വിശേഷങ്ങളറിയാം. 
 

2019 ല്‍ ഓണം ബംമ്പറിലൂടെ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായത് ആറ് സുഹൃത്തുക്കളായിരുന്നു. കൂട്ടത്തിലൊരാള്‍ ഇന്നില്ലെങ്കിലും മറ്റ് അഞ്ച് പേരും ഇന്നും പഴയ മുതലാളിയുടെ വിശ്വസ്ഥരായ തൊഴിലാളികള്‍ തന്നെ. ഇന്നും കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് അവരഞ്ചു പേരും. തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി, തൃശൂർ അന്നമനട പാലിശേരി കരോട്ടപ്പുറം വീട്ടിൽ സുബിൻ തോമസ്, കോട്ടയം വൈക്കം അംബികാ മാർക്കറ്റ് കുന്തത്തിൽ ചിറയിൽ വിവേക്, കൊല്ലം ശാസ്താംകോട്ട മനക്കര ശാന്തിവിലാസത്തിൽ റംജിൻ,​ ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ,​ ചവറ തെക്ക് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് എന്നിവരാണ് ആ കോടിപതികള്‍. TM 160869 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.ആറ് പേരിൽ ഒരാളായ രാജീവൻ ഹൃദയാഘാതം മൂലം മരിച്ചു. രാജീവൻ ഒപ്പമില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഇവർക്കിപ്പോൾ. നികുതി പിടിച്ച ശേഷം ഓരോരുത്തരും 1.26 കോടി വീതം പങ്കിട്ടെടുത്തു. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിച്ചു. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കി ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചു. പെട്ടെന്നൊരാവശ്യം വന്നാല്‍ എടുക്കാമല്ലോയെന്നാണ് അവരെല്ലാവരും പറയുന്നത്.
undefined
2018 ലെ ഓണം ബംമ്പർ ഒരു വാടക വീട്ടിലേക്കായിരുന്നു വിരുന്നെത്തിയത്. വത്സല വിജയനായിരുന്നു ആ ഭാ​ഗ്യവതി. 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനിയായ വത്സലയ്ക്ക് TB 128092 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു അന്ന് ടിക്കറ്റ് വില. ഒന്നാം സമ്മാനം അടിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നുവെന്നും ആദ്യം ചെറിയ പേടി തോന്നിയിരുന്നുവെന്നും വത്സല പറഞ്ഞു. ഭാ​ഗ്യം ലഭിച്ചെങ്കിലും ആരെങ്കിലും ലോട്ടറിയുമായി വരുമ്പോൾ ഇപ്പോഴും ടിക്കറ്റ് എടുക്കാറുണ്ട് ഈ അമ്പത്തൊമ്പതുകാരി. നികുതി എല്ലാം കഴിഞ്ഞ് അഞ്ച് കോടി 30 ലക്ഷം രൂപയാണ് വത്സലയ്ക്ക് ലഭിച്ചത്. സമ്മാനത്തുക മൂന്ന് മക്കൾക്കുമായി ഭാ​​ഗം വച്ച വത്സല ബാക്കി തുക കൊണ്ട് സ്വന്തമായി വീടും വച്ചു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, മക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് വത്സല.
undefined
മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫയെ തേടി 2017 ലാണ് ഭാ​ഗ്യദേവതയെത്തിയത്. പരപ്പനങ്ങാടിയില്‍ വിറ്റ AJ 442876 എന്ന നമ്പറിലൂടെ 10 കോടി രൂപയാണ് മുസ്തഫയ്ക്ക് അടിച്ചത്. ഇതിൽ നികുതി കഴിച്ച് 6.30 കോടി രൂപ മുസ്‌തഫയ്ക്ക് ലഭിച്ചു. ദീർഘകാലം പ്രവാസിയായിരുന്ന മുസ്തഫ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഭാഗ്യദേവത കനിഞ്ഞത്.
undefined
2016 ൽ പാലക്കാട് നെന്മാറ ചേരാമംഗലം സ്വദേശി ഗണേശനായിരുന്നു ബംമ്പർ ഭാഗ്യം.TC 788368 എന്ന നമ്പറിലൂടെ എട്ട് കോടി രൂപയാണ് ​ഗണേശന് സ്വന്തമായത്. തൃശൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ഗണേശന്‍ കുതിരാന്‍ അമ്പലത്തിന് സമീപത്ത് നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തിരുന്നത്.
undefined
2015 ലെ ഓണം ബംമ്പര്‍ സ്വന്തമാക്കിയത് തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പന്‍ പിള്ളയാണ്. 7 കോടിയായിരുന്നു അന്ന് ഒന്നാം സമ്മാനത്തുക. പ്രദേശത്തെ പച്ചമരുന്ന് കടയിലെ ജീവനക്കാരനായിരുന്നു അയ്യപ്പന്‍ പിള്ള. കടയുടെ മുന്നിൽ വിൽപ്പന നടത്തുകയായിരുന്ന ലോട്ടറിക്കാരനില്‍ നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ തനൊരു കോടിപതിയാകുമെന്ന് ഒരിക്കലും ഓര്‍ത്തില്ലെന്ന് അയ്യപ്പൻ പിള്ള. നികുതി കഴിച്ച് 4 കോടി 40 ലക്ഷം രൂപയാണ് അയ്യപ്പൻ പിള്ളക്ക് ലഭിച്ചത്.കോടിപതിയായെങ്കിലും ഇപ്പോഴും ലോട്ടറി എടുക്കാറുണ്ടെന്നും കഴിഞ്ഞ 25 വർഷത്തിലേറെയായി നിരന്തരം ഭാ​ഗ്യം പരീക്ഷിക്കുകയാണെന്നും അയ്യപ്പൻ പിള്ള പറഞ്ഞു. നാല് മക്കളാണ് അയ്യപ്പൻ പിള്ളയ്ക്ക്. ഇവർക്ക് ഓരോരുത്തർക്കും വീട് വച്ചുകൊടുക്കുകയും ബാക്കി തുക വിവിധ സംഘടനകളിൽ നിഷേപിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളാൽ ജോലിക്കൊന്നും പോകുന്നില്ലെന്നും മക്കൾക്കും ചെറുമക്കൾക്കുമൊപ്പം സുഖമായി ജീവിക്കുകയാണ് അയ്യപ്പൻ പിള്ള പറഞ്ഞു.
undefined
ഭാഗ്യദേവത 2013 ലെ പൊന്നോണത്തിന് സമ്പത്തുമായി കയറി ചെന്നത് പാലക്കാട് മൂത്താന്തറയിലെ മുരളീധരന്‍റെ വീട്ടിലായിരുന്നു. ബംമ്പറടിക്കുന്നതിന് ഒരു മാസം മുമ്പ് കാരുണ്യ ഭാ​ഗ്യക്കുറിയിലൂടെ 25,000 രൂപ മുരളീധരന് ലഭിച്ചിരുന്നു. ഈ തുക കൊണ്ടാണ് 150 ഓണം ബംമ്പർ ടിക്കറ്റുകൾ എടുത്തത്. എന്നാല്‍ ഭാഗ്യം കടാക്ഷിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 100 രൂപയായിരുന്നു അന്ന് ടിക്കറ്റ് വില. അഞ്ച് കോടിയിൽ 3 കോടി 12 ലക്ഷം രൂപയാണ് മുരളീധരന് സ്വന്തമായത്.സുന്ദരം ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ നിന്നും വാങ്ങിയ TG. 886269 നമ്പറുള്ള ടിക്കറ്റായിരുന്നു ബംമ്പര്‍ ഭാഗ്യം കൊണ്ടുവന്നത്. കൂടാതെ, വ്യത്യസ്ത സീരീസുകളിലെ ടിക്കറ്റുകളിലായി അഞ്ച് ലക്ഷം രൂപയും മുരളീധരന് ലഭിച്ചു. പാലക്കാട് ജി.ബി. റോഡില്‍ അഞ്ജന എന്ന പേരിൽ ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹം ഇപ്പോൾ, പമ്പാ ​ഗണപതി ലോട്ടറി ഏജൻസി നടത്തുകയാണ്. ഇപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുണ്ടെന്നും ഈ ഭാ​ഗ്യശാലി പറയുന്നു. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം.
undefined
click me!