Maharashtra crisis: വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് സഞ്ജയ് റാവത്ത്, സുപ്രീംകോടതിയെ സമീപിച്ചു

Published : Jun 29, 2022, 10:27 AM ISTUpdated : Jun 29, 2022, 10:38 AM IST
Maharashtra crisis: വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് സഞ്ജയ് റാവത്ത്, സുപ്രീംകോടതിയെ സമീപിച്ചു

Synopsis

ഗവർണർ സമ്മർദത്തിലായെന്നും സഞ്ജയ് റാവത്ത്.വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ.

മുംബൈ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. നാളെ നിയമസഭ സമേമളനത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം രംഗത്തെത്തി. ഗവര്‍ണരുടെ നടപടി ചട്ടവിരുദ്ധമാണെന്ന്  ശിവസനേ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഗവര്‍ണര്‍ ബിജെപിയുടേയും വിതമതരുേയും സമ്മര്‍ദ്ദത്തിലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകാണ്. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.വിമതർ എംഎല്‍എമാരെ . ഇന്നു തന്നെ  ഗോവയിലേക്ക് മാറ്റും.നാളെ മുംബൈയിൽ തിരികെ എത്തിക്കും. ഗുവാഹത്തിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്നാഥ് ഷിൻഡേയുടെ പ്രതികരണം.

നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ദില്ലിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. 

വിമതനീക്കം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഉദ്ദവ് താക്കറെ; നിർണായക നീക്കത്തിന് മുംബൈയിൽ ഉടനെത്തുമെന്ന് ഷിൻഡെ

PREV
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം