പെൺകുട്ടിയടക്കം മൂന്ന് സ്ത്രീകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി കൊലപ്പെടുത്തി; അർജൻ്റീനയിൽ വൻ ജനകീയ പ്രതിഷേധം

Published : Sep 28, 2025, 10:55 AM IST
Argentinian Women

Synopsis

അർജൻ്റീനയിൽ മൂന്ന് സ്ത്രീകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തു. സംഭവത്തിന് പിന്നാലെ ബ്യൂണസ് അയേർസ് നഗരത്തിൽ വൻ ജനകീയ പ്രതിഷേധം നടന്നു. സംഭവത്തിൽ അഞ്ച് പേർ പിടിയിലായി

അർജൻ്റീനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് വനിതകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി ലൈവ് സ്ട്രീമിങ് ചെയ്തു. സംഭവം രാജ്യമാകെ വലിയ ഞെട്ടലുണ്ടാക്കി. പിന്നാലെ കൊല്ലപ്പെട്ട സ്ത്രീകൾക്ക് നീതി തേടി ജനങ്ങൾ തെരുവിലിറങ്ങി. ബ്യൂണസ് അയേഴ്സിൽ വൻ ജനകീയ പ്രതിഷേധം നടന്നു,

ലാറ ഗുർടിയറസ് (15), ബ്രൻഡ ഡെൽ കാസിലോ (20), മൊറേന വെർഡി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സഹോദരികളാണ്. ബ്യൂണസ് അയേർസ് നഗരത്തിൻ്റെ തെക്കൻ മേഖലയിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെടുത്തു.

കേസിൽ അഞ്ച് പേർ ഇതുവരെ പിടിയിലായി. പെറു പൗരനായ 20കാരനാണ് കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകൻ. ഇയാളുടെ ഫോട്ടോ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുടെ ഭാഗമായിരുന്ന പെൺകുട്ടികൾ ഗ്യാങ് കോഡ് തെറ്റിച്ചതാണ് ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സംശയം. ഇത് സമാന നിലയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘാംഗങ്ങൾക്കുള്ള മുന്നറിയിപ്പായാണ് ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിങ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം
'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി