
ചൈന: കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ പതിനഞ്ച് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൈനയിലെ ഷാങ്സി പ്രവിശ്യയിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്. ചൊവ്വാഴ്ച രാവിലെയോടെ രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. 11 പേർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടെന്നും സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും വിപുലമായ ഖനികളുള്ളത് ചൈനയിലാണ്. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ ഖനി അപകടമരണങ്ങൾ സംഭവിക്കുന്നതു ചൈനയിലാണ്. ആഗോളതലത്തിൽ സംഭവിക്കുന്ന ഖനി അപകടമരണങ്ങളിൽ എൺപത് ശതമാനവും ചൈനയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam