യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ബകുവിൽ തുടക്കം, വിട്ടുനിന്ന് അമേരിക്കയും ചൈനയും

Published : Nov 13, 2024, 10:46 AM ISTUpdated : Nov 13, 2024, 10:48 AM IST
യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ബകുവിൽ തുടക്കം, വിട്ടുനിന്ന് അമേരിക്കയും ചൈനയും

Synopsis

ചരിത്രത്തിലെ ഏറ്റവും താപനില ഏറിയ  കാലത്തിനാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് കാലാവസ്ഥ ഉച്ചകോടിക്ക് (സിഒപി- 29) തുടക്കമായി. അസർബൈജാൻ തലസ്ഥാനമായ ബകുവിലാണ് ഇക്കുറി ഉച്ചകോടി നടക്കുന്നത്. അമേരിക്കയടക്കം പല രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. കാർബൺ പുറന്തള്ളലിൽ മുന്നിൽ നിൽക്കുന്ന വികസിത രാജ്യങ്ങളാണ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും വിട്ടുനിന്നു. യുഎസ്, ചൈന, ഫ്രാൻസ് തുടങ്ങി പ്രധാന രാജ്യങ്ങൾ വിട്ടുനിന്നതായി ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, ബ്രിട്ടൻ പങ്കെടുത്തു. 2035ഓടെ മലിനീകരണം 81 ശതമാനം കുറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും താപനില ഏറിയ  കാലത്തിനാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വ്യവസായ പ്രമുഖർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ, തദ്ദേശവാസികൾ, പത്രപ്രവർത്തകർ, മറ്റ് വിവിധ വിദഗ്ധർ, പങ്കാളികൾ എന്നിവർ നവംബർ 22 വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും.

Read More... അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് പെന്റഗൺ

ആഗോളതാപനം തടയുന്നതിനായി പദ്ധതി വികസിപ്പിക്കാൻ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതികൂല പ്രത്യാഘാതങ്ങൾ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിലും ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കും. 

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്