
ടോക്കിയോ: ജപ്പാനിൽ വീണ്ടും ഭൂചലനം. ഷികോകു ദ്വീപിലാണ് ബുധനാഴ്ച രാത്രി ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാനിലെ ഭൂചന തീവ്രതാ സ്കെയിൽ പ്രകാരം 6 തീവ്രത രേഖപ്പെടുത്തിയെങ്കിലും ഭൂചലനത്തിന്റെ തുടർച്ചയായി സുനാമി ഭീതിയില്ല. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.14ഓടെയാണ് ഭൂചലനമുണ്ടായത്. ദുർബലമായ - 6 (weak 6) തീവ്രതയാണ് ജപ്പാനിലെ ഭൂചലന സ്കെയിൽ അനുസരിച്ച് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന മൂന്നാമത്തെ തീവ്രതയാണിത്. കോച്ചി, എഹിം മേഖലകളിലാണ് തീവ്രത അനുഭവപ്പെട്ടത്. ക്യുഷു - ഷികോകു ദ്വീപുകളെ വേർതിരിക്കുന്ന ബുഗോ കടലിടുക്കിൽ 50 കിലോമീറ്റർ ആഴത്തിലായാണ് പ്രഭവ സ്ഥാനം. ജപ്പാന്റെ പടിഞ്ഞാറൻ മേഖലയിൽ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രദേശത്തെ ആണവ വൈദ്യുത നിലയങ്ങൾക്ക് തകരാറുകളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam