
കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ ഗൾഫ് രാജ്യങ്ങളായ കുവൈത്തിലും ബഹ്‌റൈനിലും ശനിയാഴ്ച പുലർച്ചെയോടെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗൾഫ് മേഖലയിലാകെ കനത്ത ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരിക്കുകയാണ്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വിവിധ പ്രദേശങ്ങളിലാണ് ശക്തമായ സ്ഫോടനങ്ങൾ കേട്ടതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ രാജ്യത്തിന് നേരെ വന്ന ശത്രു മിസൈലുകളെയും ഡ്രോൺ ആക്രമണങ്ങളെയും പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് മിലിട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലും പുലർച്ചെയോടെ സ്ഫോടന ശബ്ദങ്ങളും ആകാശത്തുവെച്ച് മിസൈലുകൾ തകർക്കുന്നതിന്റെ ശബ്ദങ്ങളും കേട്ടതായി റിപ്പോർട്ടുകളുണ്ട്. ശത്രുവിമാനങ്ങളുടെയോ മിസൈലുകളുടെയോ സാന്നിധ്യം അറിയിച്ചുകൊണ്ട് നഗരത്തിലുടനീളം എയർ റെയ്ഡ് മുന്നറിയിപ്പ് സൈറണുകൾ ഉച്ചത്തിൽ മുഴങ്ങി. ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് പിന്നാലെ, ഗൾഫിലുള്ള അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടിയാണോ ഇതെന്ന് വ്യക്തമല്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇരു രാജ്യങ്ങളിലെയും സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam