രണ്ടാം ലോകമഹായുദ്ധകാലത്തെ 500 കിലോയോളം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കാന്‍ പതിനാറായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു

Published : Jul 07, 2019, 07:46 PM ISTUpdated : Jul 07, 2019, 07:47 PM IST
രണ്ടാം ലോകമഹായുദ്ധകാലത്തെ 500 കിലോയോളം ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കാന്‍ പതിനാറായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു

Synopsis

ലോകഹായുദ്ധ കാലത്ത് പൊട്ടാതിരുന്ന ബോംബ് നിര്‍വീര്യമക്കാന്‍ ജര്‍മിനിയില്‍ പതിനാറായിരത്തോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചു. 

ബെര്‍ലിന്‍:  ലോകഹായുദ്ധ കാലത്ത് പൊട്ടാതിരുന്ന ബോംബ് നിര്‍വീര്യമക്കാന്‍ ജര്‍മിനിയില്‍ പതിനാറായിരത്തോളം പേരെ അധികൃതര്‍ ഒഴിപ്പിച്ചു. ഒരു കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഫ്രാങ്ക്ഫര്‍ട്ടിലെ യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിന് സമീപത്താണ് ബോംബ് കണ്ടത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബാണിത്. 

ബോംബിന് അഞ്ഞൂറ് കിലോയോളം ഭാരമുണ്ട്. ഇത് നിര്‍വീര്യമാക്കുന്നതിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോടാണ് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. പ്രദേശത്തെ ആശുപത്രികളും നഴ്സിങ് സെന്‍ററുകളുമടക്കമാണ് ഒഴിപ്പിച്ചിരിക്കുന്നത്.  ജെര്‍മിനിയില്‍ നേരത്തെയും ഇത്തരം ബോംബുകള്‍ കണ്ടെത്തിയിരുന്നു. അമേരിക്കന്‍ നിര്‍മിത ബോംബാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം