ഗ്രെറ്റാ തുംബെര്‍ഗ് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ഇയര്‍ 2019

Published : Dec 11, 2019, 07:19 PM ISTUpdated : Dec 11, 2019, 07:22 PM IST
ഗ്രെറ്റാ തുംബെര്‍ഗ് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ഇയര്‍ 2019

Synopsis

ലോകത്തിന്‍റെ നന്മക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ഗ്രെറ്റ തുംബെര്‍ഗിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്ന് ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്‍വാര്‍ഡ് ഫെല്‍സെന്‍തല്‍ പറഞ്ഞു.

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍റെ ഈ വര്‍ഷത്തെ ഇയര്‍ ഓഫ് ദ പേഴ്സണായി ഗ്രെറ്റാ തുംബെര്‍ഗിനെ തെരഞ്ഞെടുത്തു. കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ തുംബെര്‍ഡ്. യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ തുംബെര്‍ഗ് സമരം തുടങ്ങിയത്. പതിയെ സമരം കൗമാരക്കാരിലേക്ക് പടര്‍ന്നു. ലോക നേതാക്കള്‍ തുംബെര്‍ഗിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.  

ലോകത്തിന്‍റെ നന്മക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് ഗ്രെറ്റ തുംബെര്‍ഗിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്ന് ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്‍വാര്‍ഡ് ഫെല്‍സെന്‍തല്‍ പറഞ്ഞു. ഗ്രെറ്റ തുംബെര്‍ഗിനെ കവര്‍ ചിത്രമാക്കിയ പുതിയ മാഗസിനും പുറത്തിറക്കി. ദ പവര്‍ ഓഫ് യൂത്ത് എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'