ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറായി മരിച്ചത് 200 കുട്ടികള്‍, ഒടുവിൽ കഫ് സിറപ്പ് കമ്പനി ഉടമ അഴിക്കുള്ളിൽ

Published : Nov 02, 2023, 05:35 PM IST
ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറായി മരിച്ചത് 200 കുട്ടികള്‍, ഒടുവിൽ കഫ് സിറപ്പ് കമ്പനി ഉടമ അഴിക്കുള്ളിൽ

Synopsis

2022 ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരുന്നുകളിൽ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോൾ, ഡൈതൈലീൻ ഗ്ലൈക്കോൾ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.

ജക്കാർത്ത: കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവത്തിൽ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ വിധിത്ത് ഇന്തോനേഷ്യൻ കോടതി. ചുമ മരുന്ന് നിർമ്മാണ കമ്പനിയായ അഫി ഫാർമയുടെ ഉടമയും  ചീഫ് എക്‌സിക്യൂട്ടീവായ ആരിഫ് പ്രസേത്യ ഹരഹാപ്പിയുമടക്കം നാല് പേർക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1 ബില്യൺ ഇന്തോനേഷ്യൻ രൂപ പിഴയുമൊടുക്കണം. കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ ഇന്തോനേഷ്യൻ സർക്കാരിനെതിരെ മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ രംഗത്ത് വന്നിരുന്നു.

അഫി ഫാർമ വിഷ പദാർത്ഥങ്ങൾ അടങ്ങിയ കഫ് സിറപ്പുകൾ ആണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അവ നിരോധിക്കണമെന്നും കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും  ഇന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം 200 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമ പോരാട്ടം. 2022 ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരുന്നുകളിൽ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോൾ, ഡൈതൈലീൻ ഗ്ലൈക്കോൾ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചില ഉൽപ്പന്നങ്ങളിൽ ഗ്ലിസറിന് പകരം വില കുറഞ്ഞ മറ്റ് ബദലുകൾ ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ചേരുവകൾ കമ്പനി പരിശോധിച്ചിട്ടില്ലെന്നും പകരം അതിന്റെ വിതരണക്കാരനിൽ നിന്നുള്ള ഗുണനിലവാരവും സുരക്ഷാ സർട്ടിഫിക്കറ്റും മാത്രമാണ് കണക്കിലെടുത്തിരുന്നതെന്ന്  പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി.  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ മനഃപൂർവം ഉൽപ്പാദിപ്പിച്ചതിനാൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് കെദിരി ജില്ലാ കോടതിയിലെ ജഡ്ജി വിധിക്കുകയായിരുന്നു. 

ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ഇന്തോനേഷ്യയിൽ നിന്നുള്ള കൂട്ട ശിശുമരണങ്ങൾ വലിയ വാർത്തയായിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഇരുന്നൂറ് കുട്ടികളാണ് ചുമമരുന്ന് കഴിച്ച് മരിച്ചത്. സമാന രോഗലക്ഷണങ്ങൾ കുരുന്നുകളുടെ ജീവൻ കവരുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്തോനേഷ്യയിൽ പുറത്തുവന്നത്. ചുമയ്ക്ക് നൽകിയ സിറപ്പുകളിൽ കലർന്ന മായമാണ് മരണത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തൽ.   

Read More : നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ, ഇടിമിന്നൽ ജാഗ്രത വേണം; നവംബർ 6 വരെ മഴ കനക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം