'പുണ്യമാസമായ റംസാനിൽ ഇങ്ങനെ പാടില്ല, ചർച്ചകളിലൂടെ പരിഹരിക്കണം'; പാക്-അഫ്​ഗാൻ പ്രശ്നത്തിൽ ഇടപെടാൻ സന്നദ്ധത അറിയിച്ച് ഇറാനും സൗദിയും

Published : Feb 27, 2026, 02:35 PM IST
afghanistan attack on pakistan 55 soldiers killed 19 posts captured pakistan airstrike kabul kandahar taliban conflict

Synopsis

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പുണ്യമാസമായ റംസാനിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇറാനും സൗദി അറേബ്യയും ആവശ്യപ്പെട്ടു. 

ദില്ലി: പുണ്യമാസമായ റമദാനിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെയും സമവായത്തിലൂടെയും പരിഹരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സംഭാഷണം സുഗമമാക്കുന്നതിനും ഇറാൻ ഏത് സഹായവും നൽകാനും പിന്തുണയ്ക്കാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചു. മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചു് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി സംസാരിച്ചുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇഷാഖ് ദാർ നിലവിൽ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലാണ്.

വെള്ളിയാഴ്ച പുലർച്ചെ പാകിസ്ഥാൻ സൈന്യം കാബൂൾ, കാണ്ഡഹാർ, പക്തിക എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഏകദേശം 130 താലിബാനികൾ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ആക്രമണങ്ങളിൽ ആളപായമില്ലെന്ന് താലിബാൻ പറഞ്ഞു. അതേസമയം, നിലവിലെ സാഹചര്യത്തിൽ താലിബാൻ പാകിസ്ഥാനുമായി യുദ്ധം നടത്താൻ സാധ്യതയില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. താലിബാൻ ഭരണകൂടമാണ് ശത്രുതയ്ക്ക് തുടക്കമിട്ടതെന്നും ഇപ്പോൾ ഏറ്റുമുട്ടലുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും പാകിസ്ഥാൻ ഫെഡറൽ ഇൻഫർമേഷൻ മന്ത്രി അത്തൗള്ള തരാർ പറഞ്ഞു.

അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം, അഫ്ഗാനിസ്ഥാൻ സോഷ്യൽ മീഡിയയിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾ നടത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതായും പാകിസ്ഥാൻ ആരോപിക്കുന്നു. കിംവദന്തികൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും തിരിച്ചടികൾ നേരിട്ടതിനുശേഷം നാണക്കേട് മറയ്ക്കാൻ ഇത്തരം വിവരണങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇമിഗ്രേഷൻ അധികൃതരുടെ നാടകീയ നീക്കം, കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തു; ഇടപെട്ട് മംദാനി
എഐ വിപ്ലവത്തിന്റെ ഇംപാക്ട്! 4,000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും, വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി