
ടെഹ്റാൻ: അമേരിക്കൻ സൈനികരെ കൊലപ്പെടുത്തുന്നവർക്ക് വൻ തുക സമ്മാനത്തുക പ്രഖ്യാപിച്ച് ഇറാൻ. ഒരു അമേരിക്കൻ സൈനികനെ വധിക്കുന്നവർക്ക് 30,000 യു.എസ് ഡോളർ (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതിഫലം നൽകുമെന്നാണ് ഇറാന്റെ ഔദ്യോഗിക പത്രമായ 'ഇറാൻ കേഹാൻ' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ വിവാദപരമായ പ്രതികരണം. വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇതിന്റെ ഇരട്ടി തുക പ്രതിഫലമായി നൽകുമെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്.
മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ ചെറുക്കാനും തങ്ങളുടെ ശക്തി തെളിയിക്കാനും ലക്ഷ്യമിട്ടാണ് ഇറാൻ ഇത്തരമൊരു വൻ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നേക്കും.
മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തെ ഈ പ്രഖ്യാപനം കൂടുതൽ വഷളാക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സംഭവത്തിൽ നിലപാട് വ്യക്തമാക്കാൻ തയാറാകാത്ത അമേരിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam