ട്രംപിനെ മെരുക്കാൻ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാൻ, 'മാനസിക നിലയും പെരുമാറ്റരീതിയും വിലയിരുത്തി', നീക്കം തന്ത്രപരം

Published : Jun 17, 2026, 09:13 AM IST
iran reportedly used psychologists to analyze donald trump during talks

Synopsis

അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്

ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്. ചർച്ചകളിൽ ട്രംപിനെ എങ്ങനെ സ്വാധീനിക്കാമെന്നും അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ സന്ദേശങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നും വ്യക്തമാക്കാൻ ഈ വിദഗ്ധർ ഇറാനിയൻ പ്രതിനിധികളെ സഹായിച്ചതായാണ് വിവരം. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആദ്യവട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മനഃശാസ്ത്രജ്ഞരുടെയും മറ്റ് ബിഹേവിയറൽ വിദഗ്ദ്ധരുടെയും സഹായം ഇറാൻ ഔദ്യോഗികമായി തേടാൻ തുടങ്ങിയത്. ട്രംപിന്റെ പെരുമാറ്റരീതികൾ സൂക്ഷ്മമായി നിരീക്ഷിച്ച വിദഗ്ധർ, ചർച്ചകൾക്കിടയിൽ ട്രംപിന്റെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങൾ ഉണ്ടാകാൻ തക്കവണ്ണം തന്ത്രപരമായി സന്ദേശങ്ങൾ തയ്യാറാക്കാൻ ഇറാൻ ചർച്ചാസംഘത്തെ സഹായിച്ചു. മനഃശാസ്ത്രപരമായ ഈ തന്ത്രം വലിയ രീതിയിൽ ഫലം കണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഈ ആശയവിനിമയ ശൈലി നടപ്പിലാക്കിയതിന് ശേഷം ഇറാനിൽ നിന്നുള്ള നിർദ്ദേശങ്ങളോട് ട്രംപ് കൂടുതൽ അനുകൂലമായ രീതിയിൽ പ്രതികരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാർ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപാണ് ഈ വിചിത്രവും തന്ത്രപരവുമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെങ്കിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാനില്ലെങ്കിൽ ഇസ്രായേൽ ഉണ്ടാകുമായിരുന്നില്ല'; നെതന്യാഹുവുമായുള്ള ഭിന്നതയ്ക്കിടെ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്
യുദ്ധം അവസാനിച്ചു: പശ്ചിമേഷ്യയിൽ നിന്ന് നിർണായക വിവരം; ഇറാൻ്റെ എണ്ണക്കപ്പലുകൾ സർവീസ് പുനരാരംഭിച്ചു