ജോലിക്കിടെ മിസൈൽ മുന്നറിയിപ്പ് ലഭിച്ചതോടെ സഹപ്രവർത്തകർ ഓടി, ഷെൽട്ടറിൽ നിന്ന് 50 മീറ്റർ മാത്രം അകലെ ഇസ്മായിൽ ഖാന് ദാരുണാന്ത്യം

Published : Mar 29, 2026, 03:49 PM IST
pakistani man killed

Synopsis

ഗൾഫ് സംഘർഷത്തിനിടെ അബുദാബിയിൽ മിസൈൽ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് പാകിസ്ഥാൻ സ്വദേശിയായ ഇസ്മായിൽ ഖാൻ കൊല്ലപ്പെട്ടു. ഷെൽട്ടറിലേക്ക് ഓടുന്നതിനിടെയായിരുന്നു 12 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹത്തിൻ്റെ ദാരുണാന്ത്യം. മകനോടൊപ്പം ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇസ്മായിലിന്റെ വേർപാട് പ്രവാസി സമൂഹത്തെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തി.

അബുദാബി: ഗൾഫ് മേഖലയിൽ തുടരുന്ന സംഘർഷത്തിൽ അബുദാബിയിൽ മിസൈൽ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് പാകിസ്ഥാൻ സ്വദേശിയായ ഇസ്മായിൽ ഖാൻ (47) കൊല്ലപ്പെട്ടതിന്‍റെ വേദനയിലാണ് പ്രവാസി സമൂഹം. മിസൈൽ ആക്രമണ മുന്നറിയിപ്പ് ലഭിച്ചപ്പോൾ ഷെൽട്ടറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

മാർച്ച് 17-നായിരുന്നു ഈ ദാരുണ സംഭവം. കഴിഞ്ഞ 12 വർഷമായി അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രിക്കൽ ഹെൽപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. അബുദാബിയിലെ ഒരു പുറംജോലി സ്ഥലത്ത് സുരക്ഷാ വേലികൾ പരിശോധിക്കുന്ന ഡ്യൂട്ടിയിലായിരുന്നു ഇസ്മായിൽ. മിസൈൽ ആക്രമണ മുന്നറിയിപ്പ് വന്നയുടനെ സഹപ്രവർത്തകർ കോൺക്രീറ്റ് ഷെൽട്ടറിലേക്ക് ഓടിക്കയറി. എന്നാൽ ഷെൽട്ടറിൽ നിന്ന് വെറും 50 മീറ്റർ മാത്രം അകലെയായിരുന്ന ഇസ്മായിലിന് സുരക്ഷിത സ്ഥാനത്തെത്തുന്നതിന് മുൻപേ മിസൈൽ അവശിഷ്ടങ്ങൾ ശരീരത്തിൽ പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു.

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ സ്വദേശിയായ ഇസ്മായിൽ തന്‍റെ മൂത്ത മകൻ സുബൈറിനൊപ്പമാണ് ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. മകനെ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുപ്പിക്കാനും മികച്ച ഭാവി നൽകാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. തന്റെ ഏക പേരക്കുട്ടിയുമായി ദിവസവും വീഡിയോ കോളിൽ സംസാരിക്കുമായിരുന്ന ഇസ്മായിലിന്റെ വേർപാട് കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമാണ്. അപകടം നടന്നയുടനെ മിനിറ്റുകൾക്കകം പൊലീസും ആംബുലൻസും സ്ഥലത്തെത്തി. മാർച്ച് 19-ന് മകൻ സുബൈർ തന്നെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. ജീവനക്കാരുടെ മാനസികാഘാതം കുറയ്ക്കുന്നതിനായി അബുദാബി ഭരണകൂടത്തിന്റെ പ്രതിനിധികൾ നേരിട്ടെത്തി സഹപ്രവർത്തകർക്ക് കൗൺസിലിംഗും പിന്തുണയും നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു
അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ; കരയുദ്ധത്തിന് മുന്നൊരുക്കം നടത്തുന്നതിനിടെ വലിയ തിരിച്ചടി