'വീടുകൾ ഒഴിഞ്ഞുപോകണം, ഉടൻ ആക്രമണം നടത്തും', ഇസ്രയേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ആശങ്ക ശക്തം

Published : May 03, 2026, 12:56 PM IST
Israel Military Chief Lieutenant General Herzi Halevi

Synopsis

തെക്കൻ ലെബനനിലെ ഗ്രാമങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹിസ്ബുള്ള പ്രത്യാക്രമണം നടത്തുന്നതിനാൽ മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്.

ടെൽ അവീവ്: തെക്കൻ ലെബനനിലെ വിവിധ ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ സൈന്യം ഒരുങ്ങുന്നു. ഇവിടെയുള്ള ഗ്രാമീണരോട് ഉടൻ വീടുകൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. മേഖലയിൽ സൈനിക നടപടികൾ നടക്കുന്നുണ്ടെന്നും ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുന്നതിനാൽ സുരക്ഷയെ കരുതി ഉടൻ തന്നെ വടക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്നും ഇസ്രയേൽ സൈനിക വക്താവ് ആവശ്യപ്പെട്ടു.

അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഏകദേശം 30 കിലോമീറ്ററിലധികം അകലെയുള്ള അവാലി നദിക്ക് വടക്കോട്ട് മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ളയും പ്രത്യാക്രമണം നടത്തുന്നുണ്ട്. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകൾ അഭയാർത്ഥികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹിസ്ബുള്ളയുടെ താവളങ്ങളെന്ന പേരിൽ തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ വീടുകൾ തകർക്കുകയാണ് ഇസ്രയേൽ. മറുപടിയായി ഡ്രോണുകളും റോക്കറ്റുമുപയോഗിച്ചാണ് ഹിസ്ബുള്ള പ്രത്യാക്രമണം നടത്തുന്നത്. മേഖലയിലെ സമാധാന ശ്രമങ്ങൾ പരാജയപ്പെടുന്നതിനിടയിൽ ഇസ്രായേൽ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുന്നു എന്നതിന്റെ സൂചനയായാണ് ഈ പുതിയ മുന്നറിയിപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

18 കോടി തട്ടാനുള്ള പദ്ധതി, ബേബി ഫുഡ് ജാറുകളിൽ എലിവിഷം വച്ച് യുവാവ്, തിരികെ വിളിച്ചത് ലക്ഷക്കണക്കിന് പാക്കറ്റുകൾ, അറസ്റ്റ്
യമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി, 10 ദിവസത്തിനുള്ളിൽ റാഞ്ചുന്നത് രണ്ടാമത്തെ കപ്പൽ, ആശങ്ക