സൗന്ദര്യം വർധിപ്പിക്കാനായി സ്തന ശസ്ത്രക്രിയ നടത്തുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കിം ജോങ് ഉൻ, സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് വിശദീകരണം

Published : Oct 03, 2025, 08:45 AM IST
Kim Jong-un

Synopsis

സ്തന ശസ്ത്രക്രിയ നടത്തുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കിം ജോങ് ഉൻ. സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് സൗന്ദര്യ വർധന ശസ്ത്രക്രിയകളെ കിം ഭരണകൂടം വിലയിരുത്തുന്നത്.

പോങ്യാങ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരെ നടപടികളുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. മാറിട സൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും ആരോപിച്ചാണ് ഭരണകൂടം ശിക്ഷാനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകൾക്കെതിരെയും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർക്കെതിരെയും നടപടി നേരിടേണ്ടി വരും. സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകളെ പരിശോധിച്ച് സ്ഥിരീകരിക്കുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് സൗന്ദര്യ വർധന ശസ്ത്രക്രിയകളെ കിം ഭരണകൂടം വിലയിരുത്തുന്നത്.

ലൈസൻസില്ലാത്ത സർജൻ മുഖേന സ്തനങ്ങൾ ഇംപ്ലാന്റുകൾ നടത്തിയതായി ആരോപിക്കപ്പെട്ട 20 വയസ്സുള്ള രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ വിചാരണയ്ക്ക് ശേഷമാണ് നിർദ്ദേശം. പ്യോങ്‌യാങ്ങിന് തെക്കുള്ള നഗരമായ സാരിവോണിലെ നിവാസികളോട്, ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകളെ ഇനി മുതൽ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണമെന്നും അതിനുശേഷം അവരെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകുമെന്നും നിർദേശം ലഭിച്ചു. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ജീവിക്കുമ്പോൾ സ്ത്രീകൾ ദുഷിച്ച മുതലാളിത്ത-ബൂർഷ്വാ നടപടികളിൽ ഏർപ്പെടുന്നുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. 

ശസ്ത്രക്രിയാ ഉപകരണങ്ങൾ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതായി പറയപ്പെടുന്ന സിലിക്കൺ, പിടിച്ചെടുത്ത പണത്തിന്റെ കെട്ടുകൾ എന്നിവ തെളിവായി പ്രദർശിപ്പിച്ചു. പ്രതികളെയും കുറ്റാരോപിതനായ ഡോക്ടറെയും ജനക്കൂട്ടത്തിന് മുന്നിൽ തുറന്ന വേദിയിൽ നടത്തിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികൾ ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള മാധ്യമമായ ഡെയ്‌ലി എൻ‌കെയോട് പറഞ്ഞു . ശരീരം സൗന്ദര്യമുള്ളതാക്കാൻ ആഗ്രഹിച്ചതിനാലാണ് ശസ്ത്രക്രിയക്ക് വിധേയരായതെന്ന് സ്ത്രീകൾ സമ്മതിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, വിചാരണ നേരിടുന്ന സ്ത്രീകൾക്ക് തടവോ നിർബന്ധിത ജോലിയോ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ നേരിടേണ്ടി വന്നേക്കാം.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം