'ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം' എന്ന് ആവശ്യം; സ്പെയിനിലേക്ക് അതിർത്തി കടന്ന് ഇരച്ചെത്തി മൊറോക്കൻ അഭയാർത്ഥികൾ

Published : Jul 31, 2026, 08:46 AM ISTUpdated : Jul 31, 2026, 08:47 AM IST
Spain Morocco

Synopsis

ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് നീന്തിക്കടന്നത് വലിയ സുരക്ഷാ, രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. സ്പാനിഷ് സർക്കാർ അടിയന്തരമായി ഇടപെടുകയും അഭയാർത്ഥികളെ തിരിച്ചയക്കാൻ മൊറോക്കോയുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് മൊറോക്കോയുടെ നിലപാട്.

സെവൂത്ത: സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് മൊറോക്കൻ അഭയാർത്ഥികൾ കൂട്ടത്തോടെ നീന്തിക്കടക്കുന്നെത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വൻ സുരക്ഷാ ആശങ്കയും രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തു. അതിർത്തി വേലികൾ മറികടന്ന് മൂവായിരത്തോളം ആളുകളാണ് ഒറ്റ ദിവസം കൊണ്ട് സെവൂത്തയിലെ താരജാൽ മേഖലയിലേക്ക് ഇരച്ചുകയറിയത്. ഇതോടെ നഗരത്തിലെ സിവിൽ ഗാർഡ് ഉദ്യോഗസ്ഥരും ബോർഡർ കൺട്രോൾ സംവിധാനങ്ങളും ഭയന്നു. അതിർത്തി കടന്നെത്തിയവരെ തടയാൻ ഇവർക്ക് സാധിച്ചില്ല.

 

 

അതിർത്തിയിലെ സമാധാനാന്തരീക്ഷം പൂർണ്ണമായും തകർന്നുവെന്നും വൻ പ്രതിസന്ധിയിലാണെന്നും സെവൂത്ത പ്രസിഡന്റ് ഹുവാൻ ഹെസൂസ് വിവസ് വ്യക്തമാക്കി. നിലവിലെ സാഹചര്യം നേരിടാൻ സ്പാനിഷ് സർക്കാർ രാജ്യത്ത് 'ദേശീയ അടിയന്തരാവസ്ഥ' പ്രഖ്യാപിക്കണമെന്നും നഗരത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രം നേരിട്ട് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിദിനം ശരാശരി മുന്നൂറോളം ആളുകൾ കടൽമാർഗ്ഗം എത്തുന്ന സാഹചര്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെ നിലനിന്നിരുന്നു.

വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ഭരണകൂടങ്ങളുമായും മൊറോക്കൻ അധികൃതരുമായും ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആവശ്യമായ മുഴുവൻ വിഭവങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മനുഷ്യക്കടത്ത് സംഘങ്ങളും അനധികൃത റാക്കറ്റുകളുമാണ് ഈ കൂട്ട കുടിയേറ്റത്തിന് പിന്നിലെന്ന് മാഡ്രിഡിലെ മൊറോക്കൻ എംബസി പ്രതികരിച്ചു. ഇത്തരം അനധികൃത നീക്കങ്ങളെ ഭരണകൂടം പിന്തുണയ്ക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

അഭയാർത്ഥികളെ എത്രയും വേഗം തിരിച്ചയക്കാൻ സ്പെയിനും മൊറോക്കോയും തമ്മിൽ പ്രാഥമിക ധാരണയിലെത്തി. എന്ന്, എങ്ങനെ ഇത് നടപ്പിലാക്കുമെന്ന കാര്യത്തിൽ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. 2021 മേയിൽ രണ്ട് ദിവസത്തിനുള്ളിൽ എണ്ണായിരത്തിലധികം ആളുകൾ ഇത്തരത്തിൽ സെവൂത്തയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹമാസിനെ നിരായുധരാക്കും, ഇസ്രയേൽ സൈന്യം ​ഗാസയിൽനിന്ന് പിൻവാങ്ങും; ചരിത്രപരമായ കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
കൊല്ലപ്പെട്ടേക്കാം, പക്ഷേ, നാട്ടിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; ബം​ഗ്ലാദേശിൽ കാലുകുത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി