ജപ്പാന് നേരെ മിസൈൽ തൊടുത്ത് ഉത്തരകൊറിയ, പരിഭ്രാന്തരായി ജനങ്ങൾ, മിസൈൽ സമുദ്രത്തിൽ പതിച്ചു

Published : Oct 04, 2022, 12:22 PM ISTUpdated : Oct 29, 2022, 04:16 PM IST
ജപ്പാന് നേരെ മിസൈൽ തൊടുത്ത് ഉത്തരകൊറിയ, പരിഭ്രാന്തരായി ജനങ്ങൾ, മിസൈൽ സമുദ്രത്തിൽ പതിച്ചു

Synopsis

വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുകയും. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു

ടോക്കിയോ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. ആണവായുധം വഹിക്കാൻ ശേഷിയുള്ള
ദീർഘദൂര മിസൈലാണ് തൊടുത്തത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം.
മിസൈൽ കടലിൽ ആണ് പതിച്ചത് എങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുകയും. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തു. കമ്യുണിസ്റ്റ് കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജപ്പാൻ സർക്കാർ അപലപിച്ചു.
 
"ഉത്തര കൊറിയ ഒരു മിസൈൽ വിക്ഷേപിച്ചതായി തോന്നുന്നു. ദയവായി കെട്ടിടങ്ങളിലേക്കോ ഭൂഗർഭത്തിലേക്കോ ഒഴിഞ്ഞുമാറുക" - ഔദ്യോഗിക വാർത്താമാധ്യമമായ എൻ.എച്ച്.കെ ചാനലിലും റേഡിയോയിലും ഇങ്ങനെയൊരു അറിയിപ്പ് വന്നതോടെ വലിയ പരിഭ്രാന്തിയാണ് ജപ്പാനിലുണ്ടായത്. മിസൈൽ മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കിയതായുള്ള അറിയിപ്പും ജനങ്ങൾ സുരക്ഷ പാലിക്കണമെന്ന സന്ദേശവും എൻഎച്ച്കെ ചാനലിൽ പ്രദർശിപ്പിച്ചു. 

1950-53 കൊറിയൻ യുദ്ധം ഒരു സമാധാന ഉടമ്പടിക്ക് പകരം ദക്ഷിണ കൊറിയയും ഉത്തര കൊറിയയും സാങ്കേതികമായി യുദ്ധത്തിലാണ്. എന്നാല്‍  ഇരു അയൽക്കാർ തമ്മിലുള്ള സായുധ സംഘട്ടനങ്ങൾ വിരളമാണ്. എന്നാൽ മിസൈൽ തകരാർ മൂലം ഉണ്ടായ അഗ്നിബാധ സൈനിക ആക്രമണമാണ് എന്നാണ് പല നഗരവാസികളും കരുതിയത്. 

“ഒരു യുദ്ധമുണ്ടെന്ന് ഞാൻ കരുതി, പക്ഷേ അത് ഒരു സൈനിക പരിശീലനമായിരുന്നു” ട്വിറ്ററില്‍  ഗാങ്‌ന്യൂങില്‍  നിന്നുള്ള ഉപയോക്താവ് പറഞ്ഞു. "എന്താണ് സൈന്യം ഇക്കര്യമൊക്കെ സ്ഥിരീകരിക്കാൻ ഇത്രയും സമയമെടുത്തത്? ഒരു യുദ്ധമുണ്ടായാൽ, അടുത്ത ദിവസമാണോ ഈ കാര്യം അറിയേണ്ടത്" മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തകർച്ചയുടെ കാരണം അന്വേഷിക്കുകയാണെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ഒന്നിന് പകരം നാല്: ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

ജപ്പാന് നേരെ മിസൈൽ തൊടുത്ത് ഉത്തരകൊറിയ, പരിഭ്രാന്തരായി ജനങ്ങൾ, മിസൈൽ സമുദ്രത്തിൽ പതിച്ചു

ജപ്പാൻ്റെ വടക്കൻ മേഖല ലക്ഷ്യമിട്ടാണ് മിസൈൽ വരുന്നതെന്നായിരുന്നു ആദ്യം വന്ന മുന്നറിയിപ്പുകൾ. ഇതേ തുടർന്ന് മേഖലയിലെ രണ്ട് നഗരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. പരിഭ്രാന്തിയും സമ്മർദ്ദവും നിറഞ്ഞ മണിക്കൂറുകൾക്ക് പിന്നാലെ പ്രാദേശികസമയം രാവിലെ എട്ട് മണിയോടെ ഉത്തര കൊറിയയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ എന്ന് സംശയിക്കുന്ന ഒരു വസ്തു ജപ്പാന് മുകളിലൂടെ പറന്നതായി സംശയിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെയാണ് ജപ്പാൻക്കാരുടെ ആശങ്ക അൽപം അയഞ്ഞത്. 

മിസൈൽ കടലിൽ പതിച്ചതായാണ് കരുതുന്നതെന്നും കടലിൽ കാണപ്പെടുന്ന അവശിഷ്ടങ്ങൾക്ക് അടുത്ത് പോകുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നും ജപ്പാൻ കോസ്റ്റ് ഗാർഡ് പിന്നീട് മത്സ്യത്തൊഴിലാളികൾക്കും ജപ്പാൻ തീരമേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും മുന്നറിയിപ്പ് നൽകി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം