സ്വർണ ഖനിയിൽ 1000 അടി താഴ്ചയിൽ കുടുങ്ങി 12 വിനോദസഞ്ചാരികൾ, ഒരു മരണം; അപകടമുണ്ടായത് ലിഫ്റ്റ് തകരാറിലായതോടെ

Published : Oct 11, 2024, 09:21 AM ISTUpdated : Oct 11, 2024, 09:23 AM IST
സ്വർണ ഖനിയിൽ 1000 അടി താഴ്ചയിൽ കുടുങ്ങി 12 വിനോദസഞ്ചാരികൾ, ഒരു മരണം; അപകടമുണ്ടായത് ലിഫ്റ്റ് തകരാറിലായതോടെ

Synopsis

കൊളറാഡോയിലെ ക്രിപ്പിൾ ക്രീക്കിലെ മോളി കാത്‌ലീൻ സ്വർണ ഖനിയിലാണ് സംഭവം. ഒരാൾ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി.

കൊളറാഡോ: വിനോദസഞ്ചാര കേന്ദ്രമായ കൊളറാഡോയിലെ സ്വർണ ഖനിയിൽ 1000 അടി താഴ്ചയിൽ കുടുങ്ങി ഒരു മരണം. ലിഫ്റ്റ് തകരാറായതോടെയാണ് അപകടമുണ്ടായത്. 12 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 

കൊളറാഡോയിലെ ക്രിപ്പിൾ ക്രീക്കിലെ മോളി കാത്‌ലീൻ സ്വർണ ഖനിയിലാണ് സംഭവമെന്ന് ടെല്ലർ കൗണ്ടി ഷെരീഫ് ജേസൺ മൈക്‌സെൽ പറഞ്ഞു. ലിഫ്റ്റ് തകരാറിലായതോടെ സ്വർണ ഖനിയുടെ അടിത്തട്ടിൽ വിനോദ സഞ്ചാരികൾ മണിക്കൂറുകൾ കുടുങ്ങിക്കിടന്നു. 500 അടി താഴ്ചയിൽ വെച്ചാണ് ലിഫ്റ്റിന് തകരാർ സംഭവിച്ചത്.  

ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. കേടായ ലിഫ്റ്റ് ശരിയാക്കി 12 പേരെയും പുറത്തെത്തിച്ചതായി മൈക്‌സെൽ പറഞ്ഞു. 11 വിനോദസഞ്ചാരികളെയും ഒരു ടൂർ ഗൈഡിനെയുമാണ് രക്ഷപ്പെടുത്തിയത്. നാല് പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഒരാളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്നോ ആരാണ് മരിച്ചതെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. 

ശൈത്യകാലത്ത് ഈ സ്വർണ ഖനിയിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. ഈ വർഷം അടയ്ക്കുന്നതിന് മുൻപുള്ള അവസാന ആഴ്ചയിലാണ് അപകടമുണ്ടായത്. 1800കളിൽ പ്രവർത്തനം തുടങ്ങിയ സ്വർണ ഖനി, 1961ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട് ടൂറിസ്റ്റ് സ്പോട്ടായി. 1000 അടി താഴ്ചയിൽ ലിഫ്റ്റിലെത്തി ഒരു മണിക്കൂർ കൊണ്ട് കറങ്ങിവരാം. ഇതിന് മുൻപ് 1980ൽ ഒരു തവണ മാത്രമേ ലിഫ്റ്റ് അപകടമുണ്ടായിട്ടുള്ളൂവെന്ന് അധികൃതർ പറഞ്ഞു. 

കൊമ്പോടു കൂടിയ 'നാഗ തലയോട്ടി' ലേലത്തിൽ നിന്ന് കമ്പനി പിന്മാറി; തീരുമാനം കടുത്ത പ്രതിഷേധമുയർന്നതോടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി