റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്കോയിലെത്തി, രണ്ടാമനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല

Published : Jan 13, 2025, 01:27 PM IST
റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്കോയിലെത്തി, രണ്ടാമനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല

Synopsis

ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ജെയിൻ കുറച്ചുനാൾ ചികിത്സയിലായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ മോസ്കോയിലെ ആശുപത്രിയിൽ എത്തിയത്. 

മോസ്കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മോസ്കോയിൽ എത്തി. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ അധിനിവേശ യുക്രെയ്നിൽ നിന്നും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. ജെയിൻ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. 

യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ജയിന് പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാൾ അവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു രണ്ട് ദിവസം മുൻപാണ് മോസ്കോയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലുള്ള ഫോട്ടോയും ജയിൻ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ റഷ്യയിൽ അകപ്പെട്ട കുട്ടനല്ലൂർ സ്വദേശി ബിനിലിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു എന്നാൽ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നാണ് ജയിൻ ബന്ധുവിനോട് സംസാരിച്ചത്. നോ‍ർക്കയുമായും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ബിനിലിക്കുറിച്ച് അറിവ് ലഭിച്ചിട്ടില്ലായിരുന്നു മറുപടി. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ഇരുവർക്കും പരിക്കുപറ്റിയത്. വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അടിയന്തര നടപടി ആവശ്യപ്പെട്ട് റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിന് നിവേദനം നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം