കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരൻ്റെ സംസ്‌കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ; ലഷ്‌കർ ഭീകരർക്കെതിരെ വൻ പ്രതിഷേധം

Published : Aug 03, 2025, 05:54 PM IST
Pahalgam Terrorist

Synopsis

പഹൽഗാം ഭീകരൻ്റെ സംസ്‌കാര ചടങ്ങിനിടെ പാക് അധീന കശ്‌മീരിൽ വൻ പ്രതിഷേധം

ദില്ലി: ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരൻ്റെ സംസ്കാര ചടങ്ങിനിടെ വീട്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ മഹാദേവിലൂടെ ഇന്ത്യൻ സൈന്യം വധിച്ച ഹബീബ് താഹിറിൻ്റെ സംസ്കാര ചടങ്ങിനിടെയാണ് പാക് അധീന കശ്മീരിലെ വീട്ടിൽ ലഷ്‌കർ-തൊയ്ബ ഭീകരർക്കെതിരെ വൻ പ്രതിഷേധം ഉയർന്നത്.

പാക് അധീന കശ്മീരിലെ കുയ്യാൻ സ്വദേശിയായിരുന്നു ഹബീബ് താഹിർ. ഇയാളെ പരീശീലിപ്പിച്ച് കൊടും ഭീകരനാക്കി വളർത്തിയത് ലഷ്‌കർ-ഇ-തൊയ്ബെ ആയിരുന്നു. ജൂലൈ 28 ന് ശ്രീനഗറിലെ ഹർവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളടക്കം മൂന്ന് പേരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അബു താഹിർ ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്.

ജൂലൈ 30 ന് പാക് അധീന കശ്മീരിലെ ഇയാളുടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. ഇതിനിടെ ലഷ്‌കർ-ഇ-തൊയ്ബെ കമ്മാൻഡർ റിസ്‌വാൻ ഹനീഫ് ആയുധധാരികളായ ഭീകര സംഘാംഗങ്ങൾക്കൊപ്പം ഇവിടെയെത്തി. എന്നാൽ ഹബീബ് താഹിറിൻ്റെ മരുമകൻ തോക്കുമായി വന്ന് ലഷ്‌കർ ഭീകരരെ വെല്ലുവിളിച്ചു, വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇയാളെ പിന്തുണച്ച് ബന്ധുക്കളും നാട്ടുകാരും മുന്നോട്ട് വന്നു. ഇതോടെ നാണംകെട്ട് റിസ്‌വാൻ ഹനീഫ് ഇവിടെ നിന്നും ഇറങ്ങിപ്പോയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ലഷ്‌കർ-ഇ-തൊയ്ബെയുടെ അടക്കം പ്രധാന ഭീകരരെ ഇന്ത്യ വധിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബെയുടെ പാകിസ്ഥാനിലെ മുറിദ്കെയിലെ ആസ്ഥാനത്ത് വച്ചാണ് പഹൽഗാം ഭീകരർക്ക് പരിശീലനം കിട്ടിയതെന്നാണ് ഇന്ത്യൻ സൈന്യം നേരത്തെ പറഞ്ഞത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും