ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേക്ക് വരുമോ? എസ്‍സിഒ സമ്മേളനത്തിന് ക്ഷണിക്കും

Published : Jan 15, 2020, 09:12 AM ISTUpdated : Jan 15, 2020, 09:23 AM IST
ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേക്ക് വരുമോ? എസ്‍സിഒ സമ്മേളനത്തിന് ക്ഷണിക്കും

Synopsis

പ്രോട്ടോക്കോള്‍ പ്രകാരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ക്ഷണം പോകും. പ്രധാനമന്ത്രി തന്നെ പങ്കെടുക്കണോ അതോ പ്രതിനിധിയെ അയക്കണോയെന്ന് പാകിസ്ഥാനാണ് തീരുമാനിക്കേണ്ടത്

ദില്ലി: ഇന്ത്യ വേദിയൊരുക്കുന്ന ഷാന്‍ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‍സിഒ) സമ്മേളനത്തിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ക്ഷണിക്കും. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായ ഈ അവസ്ഥയില്‍ പാക് പ്രധാനമന്ത്രി ഇന്ത്യയിലെത്തുമോയെന്നതിലാണ് ഇപ്പോള്‍ സംശയം.

ഈ വര്‍ഷം നടക്കുന്ന ഷാന്‍ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കണണമോയെന്ന് ഇസ്ലാമാബാദ് ആണ് തീരുമാനിക്കുക. പ്രോട്ടോക്കോള്‍ പ്രകാരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ക്ഷണം പോകും. പ്രധാനമന്ത്രി തന്നെ പങ്കെടുക്കണോ അതോ പ്രതിനിധിയെ അയക്കണോയെന്ന് പാകിസ്ഥാനാണ് തീരുമാനിക്കേണ്ടത്.

ആദ്യമായാണ് എസ്‍സിഒ സമ്മേളനത്തിന് ഇന്ത്യ വേദിയൊരുക്കുന്നത്. എസ്‍സിഒ സെക്രട്ടറി ജനറല്‍ വ്ളാദിമീര്‍ നോറോവ് ഇതിന്‍റെ ഭാഗമായി ഞായറാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. 2017 ജൂണിലാണ് ഇന്ത്യക്കും പാകിസ്ഥാനും ഷാന്‍ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നത്.

യുറേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‍സിഒ. ചൈനയാണ് സംഘത്തിലെ പ്രധാന ശക്തി. 2001ല്‍ റഷ്യ, ചൈന, കസഖിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങുടെ പ്രസിഡന്‍റുമാര്‍ പങ്കെടുത്ത ഷാന്‍ഹായ് ഉച്ചകോടിയിലാണ് എസ്‍സിഒ രൂപീകരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ