'മുസ്ലിം ഐക്യം' ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ പാക് ശ്രമം, പക്ഷേ...

Published : Jun 04, 2025, 10:45 AM IST
'മുസ്ലിം ഐക്യം' ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ പാക് ശ്രമം, പക്ഷേ...

Synopsis

ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിച്ചിട്ടും, സമാധാനത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതക്കാണ് പ്രാധാന്യം നൽകുന്നതെന്ന് മലേഷ്യ അറിയിച്ചു.

ദില്ലി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മലേഷ്യൻ സന്ദർശനം തടസ്സപ്പെടുത്താൻ പാകിസ്ഥാന്റെ ശ്രമം.  മുസ്ലിം ഐക്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധികളുടെ 'ഓപ്പറേഷൻ സിന്ദൂർ' വിശദീകരിക്കാനുള്ള സന്ദർശനവും പരിപാടികളും റദ്ദാക്കണമെന്ന് പാകിസ്ഥാൻ മലേഷ്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം മലേഷ്യ നിരസിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതിനിധി സംഘങ്ങളുടെ യോഗങ്ങൾ റദ്ദാക്കാനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാൻ 'ഐക്യരാഷ്ട്രസഭയിലെ കശ്മീർ വിഷയം' ഉദ്ധരിച്ചു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിച്ചിട്ടും, സമാധാനത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതക്കാണ് പ്രാധാന്യം നൽകുന്നതെന്ന് മലേഷ്യ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ അന്താരാഷ്ട്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ മലേഷ്യ പിന്തുണച്ചിരുന്നു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ടെലിഫോണിൽ സംസാരിക്കുകയും പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനുള്ള സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തെ മലേഷ്യ പിന്തുണയ്ക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 

ജെഡി(യു) എംപി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം, മലേഷ്യൻ പാർലമെന്റ് (ദിവാൻ റക്യാത്ത്) പ്രതിനിധി സഭ സ്പീക്കർ വൈ ബി ടാൻ ശ്രീ ദാതോ (ഡോ) ജോഹാരി ബിൻ അബ്ദുളുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ സഹിഷ്ണുത നയത്തെക്കുറിച്ച് വിശദീകരിച്ചു. തീവ്രവാദത്തിനെതിരായ കൂട്ടായ പോരാട്ടത്തിൽ മലേഷ്യൻ പാർലമെന്റ് അംഗങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. 

സമാധാനത്തോടുള്ള മലേഷ്യയുടെ പ്രതിബദ്ധത സ്പീക്കർ ആവർത്തിച്ച് വ്യക്തമാക്കി. ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചുള്ള വിശദീകരണത്തിന് പ്രതിനിധി സംഘത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

പാർലമെന്റ് അംഗവും അന്താരാഷ്ട്ര ബന്ധങ്ങൾക്കും അന്താരാഷ്ട്ര വ്യാപാരത്തിനും വേണ്ടിയുള്ള പാർലമെന്ററി പ്രത്യേക സമിതിയുടെ ചെയർമാനുമായ വൈ.ബി. വോങ് ചെൻ അധ്യക്ഷനായ പാർലമെന്ററി പ്രത്യേക സമിതിയെയും പ്രതിനിധി സംഘം കാണുകയും പഹൽഗാമിലെ ഹീനമായ ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും തീവ്രവാദത്തോടുള്ള ഇന്ത്യയുടെ നയം വിശദീകരിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി