പാക് അധീന കശ്മീരിൽ വമ്പൻ പ​ദ്ധതികളുമായി പാകിസ്ഥാൻ, ചൈനീസ് കമ്പനികളുമായി ചർച്ച നടത്തി

Published : Jan 23, 2025, 11:21 AM ISTUpdated : Jan 23, 2025, 11:29 AM IST
പാക് അധീന കശ്മീരിൽ വമ്പൻ പ​ദ്ധതികളുമായി പാകിസ്ഥാൻ, ചൈനീസ് കമ്പനികളുമായി ചർച്ച നടത്തി

Synopsis

പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചെന്നും അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ അറിയിച്ചു.

ഇസ്ലാമാബാദ്: പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ വൻതോതിൽ നിക്ഷേപം നടത്താൻ ചൈനീസ് വ്യവസായികളെ ക്ഷണിച്ച്  പ്രസിഡൻ്റ് സുൽത്താൻ മെഹമൂദ് ചൗധരി. മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ചൈനയിലെ യുനാൻ സണ്ണി റോഡ് ആൻഡ് ബ്രിഡ്ജ് കമ്പനിയുടെ ഡയറക്ടർ കഴിഞ്ഞ ദിവസം മുസാഫറാബാദിൽ കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  തുരങ്കങ്ങളും ഹൈവേകളും നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനിയായ ലീ പിംഗ്, പിഒകെയിലെ ഒന്നിലധികം പ്രോജക്ടുകൾക്കായുള്ള ബ്ലൂപ്രിൻ്റ് സമർപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചെന്നും അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാൻ അറിയിച്ചു. കരോട്ട്, കൊഹാല ജലവൈദ്യുത പദ്ധതികൾ, എം-4 മോട്ടോർവേയുടെ നിർമ്മാണം, മിർപൂരിലെപ്രത്യേക സാമ്പത്തിക മേഖല എന്നിവയുൾപ്പെടെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി) കീഴിൽ പിഒകെയിൽ ചൈന ഇതിനകം തന്നെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഒകെയും ഗിൽജിത്-ബാൾട്ടിസ്ഥാനും തങ്ങളുടെ പ്രദേശത്തിൻ്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഇന്ത്യ, സിപിഇസി പദ്ധതികളെ എതിർത്തിരുന്നു.

Asianet News Live  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിയറിലെടുക്കേണ്ട സുപ്രധാന തീരുമാനം, 'ഹസിൽ സ്മാർട്ട്' രീതിയിലൂടെ കോടീശ്വരനാകാം; പണമുണ്ടാക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് ലോഗൻ പോൾ
ഭർത്താവ് ബലമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതിയുടെ പരാതി, പൊലീസ് സംരക്ഷണയൊരുക്കാൻ ഉത്തരവിട്ട് കോടതി