ഒമ്പതാം വയസ്സിൽ പോളിയോ ബാധിച്ചു, 70 വർഷം ഇരുമ്പ് ശ്വാസകോശത്തിനുള്ളിൽ ജീവിതം; പോളിയോ പോൾ അന്തരിച്ചു

Published : Mar 13, 2024, 09:31 PM ISTUpdated : Mar 14, 2024, 08:47 AM IST
ഒമ്പതാം വയസ്സിൽ പോളിയോ ബാധിച്ചു, 70 വർഷം ഇരുമ്പ് ശ്വാസകോശത്തിനുള്ളിൽ ജീവിതം; പോളിയോ പോൾ അന്തരിച്ചു

Synopsis

പോൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയായി, അഭിഭാഷകനായി, എഴുത്തുകാരനുമായി. അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ  സ്വാധീനിച്ചു.

ന്യൂയോര്‍ക്ക്: പോളിയോ ബാധിച്ച് 70 വർഷത്തോളം അയൺ ലങ്സിനുളളിൽ  (ലോഹം കൊണ്ട് നിർമിച്ച കൃത്രിമ ശ്വാസകോശ) ജീവിച്ച പോൾ അലക്സാണ്ടർ 78-ാം വയസ്സിൽ അന്തരിച്ചു. ആറാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് 600 പൗണ്ട് ഭാരമുള്ള ലോഹക്കൂടിനുള്ളിലായിരുന്നു പോളിന്റെ ജീവിതം. 'പോളിയോ പോൾ' എന്ന് പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടു. 1952 മുതൽ പോളിയോ ബാധിച്ച് കഴുത്തിന് താഴോട്ട് തളർന്നു. പിന്നീട് സ്വയം ശ്വസിക്കാനുള്ള ശേഷി നഷ്ടമായി. തുടർന്നാണ് അയൺ ലങ്സിനുള്ളിൽ ജീവിതമാരംഭിച്ചത്.

ഫോൺ ചെയ്യാൻ വണ്ടി നിർത്തിയപ്പോൾ തെരുവ് നായ കടിച്ചു, കുത്തിവെപ്പെടുത്തിട്ടും 21കാരി പേവിഷ ബാധയേറ്റ് മരിച്ചു

പോൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയായി, അഭിഭാഷകനായി, എഴുത്തുകാരനുമായി. അദ്ദേഹത്തിൻ്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ  സ്വാധീനിച്ചു. അതിജീവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു പോൾ.  1946ലാണ് പോൾ ജനിച്ചത്. അയൺ ലങ്സ് തൊണ്ടയിലെ പേശികളെ ഉപയോഗിച്ച് വോക്കൽ കോഡുകൾക്ക് അപ്പുറത്തേക്ക് വായു കടത്തിവിടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ രോ​ഗിക്ക് ഓക്സിജൻ എടുക്കാൻ സാധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം