സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ലൈംഗിക പീഡനക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത 'ദൈവപുത്രൻ'

Published : Oct 10, 2024, 01:56 PM IST
സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ലൈംഗിക പീഡനക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത 'ദൈവപുത്രൻ'

Synopsis

ഫിലിപ്പീൻസിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം മനുഷ്യക്കടത്ത് എന്നിവ അടക്കമുള്ള കേസുകളിൽ ജയിലിലായ സ്വയം പ്രഖ്യാപിത ദൈവപുത്രൻ അപ്പോളോ ക്വിബ്ലോയി.

മനില: ഫിലിപ്പീൻസ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം പ്രഖ്യാപിത ദൈവപുത്രനും. ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ദൈവപുത്രനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫിലിപ്പീൻസ് പാസ്റ്റർ അപ്പോളോ ക്വിബ്ലോയി സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിലേക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലാളികളാക്കി കയറ്റി അയച്ച കേസിൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൂടിയാണ് ഇയാൾ. മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിന്റെ അനുയായി കൂടിയാണ് സ്വയം പ്രഖ്യാപിത ദൈവപുത്രനായ ഇയാൾ. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം മനുഷ്യക്കടത്ത് എന്നിവ അടക്കമുള്ള കേസുകളിലാണ് 74കാരനായ ഇയാൾ ജയിലിലായത്. സ്ഥാനാർത്ഥിയായുള്ള അപേക്ഷ അഭിഭാഷകർ മുഖേനയാണ് ഇയാൾ നടത്തുന്നത്. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭാഗമാകണം എന്നാണ് ജയിലിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അപ്പോളോ ക്വിബ്ലോയി പ്രതികരിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദൈവകേന്ദ്രീകൃതമായ നിയമങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനും ഫിലിപ്പീൻസുകാർക്ക് വേണ്ടിയുള്ള ഫിലിപ്പീൻസുകാരനായുമാണ് താൻ മത്സരിക്കുന്നതെന്നും ഇയാൾ വിശദമാക്കുന്നത്. 

2021ലാണ് അമേരിക്കയിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇയാളെ പ്രതിരോധിച്ച് പ്രതിഷേധിച്ച ഇരകളാക്കപ്പെട്ടവർ തങ്ങളുടെ രാത്രി ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു വിശദമാക്കിയിരുന്നത്. 'കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്' സ്ഥാപകനായ അപ്പോളോ ക്വിബ്ലോയി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അപ്പോളോ ക്വിബ്ലോയി. സിനിമയെ വെല്ലുന്ന രീതിയിൽ അതിസാഹസികമായാണ് അപ്പോളോ ക്വിബ്ലോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയിലേറെ നീണ്ട പൊലീസ് നീക്കത്തിനൊടുവിലാണ് ദാവോയിൽ നിന്ന് അപ്പോളോ പിടിയിലായത്. ഫിലിപ്പീൻസിൽ വൻ ജനപിന്തുണയുള്ള പാസ്റ്ററാണ് അപ്പോളോ ക്വിബ്ലോയി. 

ദൈവ പുത്രൻ എന്നാണ് ഇയാൾ സ്വയം അവകാശപ്പെട്ടിരുന്നത്. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട ക്രിമിനലാണ് അപ്പോളോ ക്വിബ്ലോയി. 12 മുതൽ 25 വരെ പ്രായമുള്ള പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു എന്നാണ് അമേരിക്കയിൽ അപ്പോളോയ്ക്ക് എതിരെയുള്ള കേസ്. അപ്പോളോ ക്വിബ്ലോയി പെൺകുട്ടികളെ തന്റെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കുകയും പിന്നീട് ഇവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അപ്പോളോ ക്വിബ്ലോയി സ്ഥാപിച്ച കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റിന്  6-7 ദശലക്ഷം അനുയായികളുണ്ടെന്നാണ് റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡൻ്റ്; ഇറാൻ ആക്രമണം ചർച്ചയായി, ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു