ചെറിയൊരു കൈയബദ്ധം, സ്വന്തം രാജ്യത്ത് ബോംബ് വർഷിച്ചു, വീടുകളും പള്ളിയും തകർന്നു, 15 പേർക്ക് പരിക്ക്, ക്ഷമാപണം 

Published : Mar 06, 2025, 06:53 PM IST
ചെറിയൊരു കൈയബദ്ധം, സ്വന്തം രാജ്യത്ത് ബോംബ് വർഷിച്ചു, വീടുകളും പള്ളിയും തകർന്നു, 15 പേർക്ക് പരിക്ക്, ക്ഷമാപണം 

Synopsis

വ്യോമസേന ക്ഷമാപണം നടത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

സോൾ: യുഎസ് സൈന്യവുമായി സംയുക്തമായി നടത്തിയ ലൈവ്-ഫയർ അഭ്യാസത്തിനിടെ രണ്ട് ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് എട്ട് ബോംബുകൾ വർഷിച്ചു. ഉത്തരകൊറിയൻ അതിർത്തിയോട് ചേർന്നുള്ള നഗരമായ പോച്ചിയോൺ എന്ന സ്ഥലത്താണ് അബദ്ധത്തിൽ ബോംബുകൾ വർഷിച്ചത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. കെഎഫ്-16 യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച എംകെ-82 ബോംബുകൾ രാജ്യത്തിനുള്ളിൽ വൂണു. സംഭവം സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കിയെന്ന് ദക്ഷിണ കൊറിയയുടെ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.

ഞങ്ങളുടെ കെഎഫ്-16 (ജെറ്റ് ഫൈറ്റർ) അസാധാരണമായി എംകെ-82 ബോംബുകളുടെ എട്ട് ഷെല്ലുകൾ വർഷിച്ചു. ഫയറിംഗ് റേഞ്ചിന് പുറത്താണ് ബോംബുകൾ വീണുതെന്ന് വ്യോമസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
അപകടം എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കും.

KF-16 വിമാനങ്ങളിലൊന്നിലെ ഒരു പൈലറ്റ് ബോംബിംഗ് സ്ഥലത്തിനായി തെറ്റായ കോർഡിനേറ്റ് നൽകിയതായി അജ്ഞാത വ്യോമസേന ഉദ്യോഗസ്ഥൻ പ്രാദേശിക റിപ്പോർട്ടർമാരോട് പറഞ്ഞു. രണ്ടാമത്തെ KF-16 ഒരു സാധാരണ പ്രദേശത്ത് ബോംബുകൾ വർഷിച്ചതിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More... 'ബാക്കി ബന്ദികളെ കൂടി ഉടൻ വിട്ടയക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അവസാനമാണ്'; ഭീഷണിയുടെ ഭാഷയുമായി ഹമാസിനെതിരെ ട്രംപ്

വ്യോമസേന ക്ഷമാപണം നടത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ഇരകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഭവത്തെ അപലപിച്ച് പോച്ചിയോൺ മേയർ പെയ്ക് യങ്-ഹ്യുൻ രം​ഗത്തെത്തി. നഗരത്തിലെ അഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലുടനീളമുള്ള എല്ലാ ലൈവ്-ഫയർ അഭ്യാസങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി സൈന്യം പിന്നീട് അറിയിച്ചു. മൂന്ന് വീടുകൾ, ഒരു കത്തോലിക്കാ പള്ളി എന്നിവ ഭാഗികമായി തകർന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി