
മാഡ്രിഡ്: സ്പെയിന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്‍റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് വിജയം. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ മറ്റു ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു. 24 സീറ്റുകളോടെ വോക്സ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചു വരവ് നടത്തി.
ആകെ പോള്‍ ചെയ്തതിന്‍റെ 30 ശതമാനം വോട്ടുകളാണ് സാഞ്ചസിന്‍റെ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് ലഭിച്ചത്. നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് ഇത്. ഇത് ഭാവിയുടെ വിജയമാണെന്നും അസമത്വം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും മാഡ്രിഡില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ പെട്രോ സാഞ്ചസ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam