Sri Lanka crisis : അടിയന്തരാവസ്ഥ പിന്‍വലിച്ച് ശ്രീലങ്ക

Published : Apr 06, 2022, 01:12 AM ISTUpdated : Apr 06, 2022, 11:26 AM IST
Sri Lanka crisis : അടിയന്തരാവസ്ഥ പിന്‍വലിച്ച് ശ്രീലങ്ക

Synopsis

Sri Lanka crisis :  കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. 

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. 

അതേ സമയം ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയിൽ ഭൂരിപക്ഷം നഷ്ടമായി രജപക്സെ സർക്കാർ. 14 അംഗങ്ങൾ ഉള്ള   ശ്രീലങ്കൻ ഫ്രീഡം പാർട്ടി അടക്കം ചെറു കക്ഷികൾ മഹിന്ദ രാജപക്‌സെയുടെ പൊതുജന മുന്നണിയിൽനിന്ന് വിട്ട് പാർലമെന്റിൽ സ്വതന്ത്രരായി ഇരിക്കാൻ തീരുമാനിച്ചു. 

225 അംഗ ലങ്കൻ പാർലമെന്റിൽ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സർക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമായി. അതേസമയം ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂർ തികയും മുൻപേ രാജിവെച്ചു. 

ഇന്ന് പകലും ലങ്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പ്രതിഷേധം തുടർന്നു.  രാത്രിയും പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളിൽ സുരക്ഷ ശക്തമാക്കി. സർവകക്ഷി സർക്കാർ ഉണ്ടാക്കി പ്രതിസന്ധി നേരിടാം എന്ന രജപക്സേമാരുടെ നിർദേശം പ്രതിപക്ഷ പാർട്ടികൾ തള്ളിക്കളഞ്ഞിരിക്കുകയാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ വിൽക്കാൻ പാകിസ്ഥാൻ; നിർണായക ചർച്ച നടത്തി ഇരു രാജ്യത്തെയും വ്യോമസേനാ മേധാവികൾ
100, 200 ഒന്നുമല്ല, ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ 500% നികുതി! ഇന്ത്യ, ചൈന, ബ്രസീൽ രാജ്യങ്ങൾക്ക് ട്രംപിന്‍റെ പുതിയ ഭീഷണി