കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ കോടീശ്വരന്‍, അവിശ്വസനീയം ഈ ഖനിത്തൊഴിലാളിയുടെ കഥ

Published : Jun 25, 2020, 07:18 PM IST
കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ കോടീശ്വരന്‍, അവിശ്വസനീയം ഈ ഖനിത്തൊഴിലാളിയുടെ കഥ

Synopsis

ടാന്‍സാനിയ സമ്പന്നമാണെന്നതിന്റെ തെളിവാണ് ഈ രത്‌നങ്ങളെന്നാണ് പ്രസിഡന്റ് ജോണ്‍ മഗുഫുലി പ്രതികരിച്ചത്.  

ടാന്‍സാനിയയിലെ ഖനിത്തൊഴിലാളിയായ സനിനിയു ലെയ്‌സര്‍ കണ്ണടച്ച് തുറക്കുന്നതിനിടയിലാണ് കോടീശ്വരനായത്. കയ്യില്‍ തടഞ്ഞ രണ്ട് വയലറ്റ് രത്‌നങ്ങളാണ് അദ്ദേഹത്തെ സ്വപ്‌നതുല്യമായ നേട്ടത്തിലെത്തിച്ചിരിക്കുന്നത്. 

കൈപ്പത്തിയോളം വലിപ്പമുണ്ട് ഈ രത്‌നങ്ങള്‍ക്ക്. 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിംഗ്‌സ് ( 25 കോടി ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ ) ആണ് ടാന്‍സാനിയര്‍ സര്‍ക്കാര്‍ ഈ ഖനിത്തൊഴിലാളിക്ക് കൈമാറിയത്. ടാന്‍സാനിയയില്‍ നിന്ന് ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ രത്‌നങ്ങളാണ് ഇവ രണ്ടും. 

ഒരു രത്‌നത്തിന്റെ ഭാരം 9.27 കിലോഗ്രാം ആണ്. മറ്റൊന്നിന്റേത് 5.103 കിലോഗ്രാമും. ഖനി മന്ത്രാലയ വക്താവാണ് രത്‌നത്തിന്റെ ഭാരം അറിയിച്ചത്.  ടാന്‍സാനിയന്‍ ടെലിവിഷനുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ അത്ഭുത നേട്ടം സ്വന്തമാക്കിയ ലെയ്‌സര്‍. ടാന്‍സാനിയ സമ്പന്നമാണെന്നതിന്റെ തെളിവാണ് ഈ രത്‌നങ്ങളെന്നാണ് പ്രസിഡന്റ് ജോണ്‍ മഗുഫുലി പ്രതികരിച്ചത്. 

വളരെ അധികം രത്‌നക്കള്ളക്കടത്ത് നടക്കുന്ന പ്രദേശമാണ് ടാന്‍സാനിയയുടെ വടക്കുഭാഗം. ടാന്‍സാനിയയില്‍ ഖനനം ചെയ്‌തെടുക്കുന്ന രത്‌നങ്ങളില്‍ 40 ശതമാനവും നഷ്ടപ്പെടുന്നുണ്ടെന്ന് പ്രഡിന്റ് തന്നെ വ്യക്തമാക്കിരുന്നു. തുടര്‍ന്ന് 2018 ല്‍ ഈ ഭാഗത്ത് കള്ളക്കടത്ത് തടയാനായി വലിയ മതില്‍ നിര്‍മ്മിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും