എതിരാളികള്‍ പരിഹസിച്ച് പിന്‍മാറി, ബാക്കിയായത് 'കോമാളി' സ്ഥാനാര്‍ത്ഥി; തന്ത്രങ്ങള്‍ തിരിച്ചടിച്ച് ബ്രിട്ടനിലെ തീവ്രവലതുപക്ഷ നേതാവ്!

Published : Jul 09, 2026, 03:39 PM IST
Nigel Farage UK Election

Synopsis

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എംപി സ്ഥാനം രാജിവെച്ച ഫരാജിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ബഹിഷ്‌കരിച്ചതോടെ,  ഏക എതിരാളി തലയില്‍ ചപ്പുചവറുകള്‍ ഇടുന്ന പാത്രം ധരിച്ചെത്തിയ ഒരു ഹാസ്യനടന്‍ മാത്രമാണ്.

ലണ്ടന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ നേതാവും റിഫോം യുകെ പാര്‍ട്ടി അധ്യക്ഷനുമായ നൈജല്‍ ഫരാജിന് തിരിച്ചടിയായി രാഷ്ട്രീയക്കളികള്‍. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എംപി സ്ഥാനം രാജിവെച്ച ഫരാജിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ബഹിഷ്‌കരിച്ചതോടെ, നിലവില്‍ അദ്ദേഹത്തിന്റെ ഏക എതിരാളി തലയില്‍ ചപ്പുചവറുകള്‍ ഇടുന്ന പാത്രം ധരിച്ചെത്തിയ ഒരു ഹാസ്യനടന്‍ മാത്രമാണ്.

കോടിക്കണക്കിന് രൂപയുടെ സംഭാവനകള്‍ രഹസ്യമായി കൈപ്പറ്റിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റിന്റെ അന്വേഷണം നേരിടുകയാണ് ഫരാജ്. തുടര്‍ന്ന്, ഈ അന്വേഷണം തന്നെ തകര്‍ക്കാന്‍ ഉന്നത രാഷ്ട്രീയ നേതൃത്വം നടത്തുന്ന ഗൂഢാലോചനയാണെന്നും, ജനങ്ങളാണ് തന്റെ ഭാവി തീരുമാനിക്കേണ്ടതെന്നും പ്രഖ്യാപിച്ച് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ക്ലാക്ടണ്‍-ഓണ്‍-സീ മണ്ഡലത്തില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

എന്നാല്‍ ഫരാജിന്റെ ഈ നീക്കം ജനശ്രദ്ധ നേടാനുള്ള നാടകമാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി, പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരിഹാസ കഥാപാത്രമായ കൗണ്ട് ബിന്‍ഫേസ് ഫരാജിനെതിരെ മത്സരരംഗത്തേക്ക് വരുന്നത്.

നിയമം ലംഘിക്കുന്ന സൈക്കിള്‍ യാത്രക്കാരെക്കൊണ്ട് ഒറ്റച്ചക്ര സൈക്കിള്‍ ചവിട്ടിക്കുക തുടങ്ങിയ വിചിത്രമായ നയങ്ങളാണ് ഈ കോമഡി താരം മുന്നോട്ട് വെക്കുന്നത്. മുഖ്യധാരാ പാര്‍ട്ടികള്‍ ഫരാജിനെ പേടിച്ചാണ് പിന്മാറിയതെന്ന് റിഫോം യുകെ പാര്‍ട്ടി ആരോപിക്കുമ്പോള്‍, ഇതൊരു വെറും കോമാളിത്തമായി മാറിയെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതികരിച്ചത്. വരും ദിവസങ്ങളില്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഈ ഫരാജ്-ബിന്‍ഫേസ് പോരാട്ടം വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്, നാല് മിസൈലുകൾ തകർത്തു
ട്രംപ് കടുപ്പിച്ച് തന്നെ, ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെ; ഓഗസ്റ്റ് മുതൽ വമ്പൻ മാറ്റങ്ങൾ, എച്ച്-1ബി, സ്റ്റുഡന്റ് വിസ നിയമങ്ങൾ മാറും