ഒരു കുറ്റം പോലും ചുമത്തിയില്ല, ഗ്വാണ്ടാനമോ തടവറയിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ ട്യുണീഷ്യൻ പൗരന് മോചനം

Published : Jan 01, 2025, 03:56 PM IST
ഒരു കുറ്റം പോലും ചുമത്തിയില്ല, ഗ്വാണ്ടാനമോ തടവറയിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ  ട്യുണീഷ്യൻ പൗരന് മോചനം

Synopsis

ബൈഡൻ സർക്കാരിന്റെ കാലത്താണ് ട്യുണീഷ്യൻ പൗരനായ ഇയാളെ അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടാനമോ തടവറയിലേക്ക് മാറ്റിയത്. 

വാഷിങ്ടൺ: 22 വർഷങ്ങളായി ഗ്വാണ്ടാനമോ തടവറയിൽ കഴിയുകയായിരുന്ന ട്യുണീഷ്യൻ പൗരനെ പെന്റഗൺ മോചിപ്പിച്ചു.  റിദാഹ് ബിൻ അൽ സാലെ യസീദി എന്നയാളെയാണ് മോചിപ്പിച്ചത്. ഒരു കുറ്റവും ചുമത്താതെയാണ് റിദാഹ് ബിൻ അൽ സാലെ യസീദി 2002 മുതൽ തടങ്കലിൽ കഴിഞ്ഞിരുന്നത്.  

ബൈഡൻ സർക്കാരിന്റെ കാലത്താണ് ട്യുണീഷ്യൻ പൗരനായ ഇയാളെ അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടാനമോ തടവറയിലേക്ക് മാറ്റിയത്. 37-ാം വയസിൽ കാരാ​ഗൃഹത്തിലടക്കപ്പെട്ട ഇയാൾ തന്റെ 59 -ാം വയസിലാണ് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നത്.  

2007 മുതൽ യസീദിയെ മോചിപ്പിക്കാൻ ധാരണയുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് മോചിപ്പിച്ചത്. ട്യുണീഷ്യൻ സർക്കാരിന്റെ അനുമതി വൈകിയതാണ് റിദാഹ് ബിൻ അൽ സാലെ യസീദിയുടെ മോചനത്തിന് നേരത്തെ തടസം നിന്നത്. ബൈഡൻ സർക്കാർ 2020 ൽ ഭരണത്തിലിരിക്കുമ്പോൾ 40 തടവുകാരാണ് ഉണ്ടായിരുന്നതെന്നാണ് കണക്കുകൾ. നിലവിൽ 26 തടവുകാരാണ് ഗ്വാണ്ടാനമോയിലുള്ളത്. ഇക്കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ​ഗ്വാണ്ടമോനയിൽ നിന്ന് വിട്ടയയ്ക്കുന്ന നാലാമത്തെ തടവുകാരനാണ് ഇയാൾ. 

273 യാത്രക്കാരും 10 ജീവനക്കാരുമായി പറന്ന വിമാനം പെട്ടെന്ന് തിരിച്ചുവിട്ടു; അടിയന്തര സാഹചര്യം, കോക്പിറ്റിൽ പുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ടും കൽപ്പിച്ച് ട്രംപ്, ലോക സാമ്പത്തിക ഫോറത്തിൽ നിർണായക നീക്കമുണ്ടാകുമെന്ന് സൂചന; ഗ്രീൻലാൻ‍ഡ് വേണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടും
അന്ത്യശാസനവുമായി ഇറാൻ; 72 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ കീഴടങ്ങണം, വധശിക്ഷ നടപ്പാക്കാൻ നീക്കമെന്നും സൂചന